റെയിൽ‌വേയും ഉടൻ സ്വകാര്യവത്കരിക്കും; മോദി സർക്കാ‌രിന്റെ പദ്ധതി ഇങ്ങനെ, ആദ്യ നീക്കം ആരംഭിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെയിൽ‌വേയുടെ മൊത്തം കുത്തക അവകാശം നീക്കി സ്വകാര്യവത്ക്കരിക്കനുള്ള ആദ്യപടി സ്വീകരിച്ച നരേന്ദ്ര മോദി സർക്കാർ 109 ഒറിജിൻ ഡെസ്റ്റിനേഷൻ (ഒഡി) ജോഡി റൂട്ടുകളിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ നടത്തുന്നതിന് സ്വകാര്യ വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 151 പുതിയ ട്രെയിനുകളുടെ സർവ്വീസ് നടത്താനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 150 സ്വകാര്യ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ 100 ഓളം റൂട്ടുകൾ റെയിൽവേ തിരഞ്ഞെടുത്തിരുന്നു.

 

ആദ്യ പദ്ധതി

ആദ്യ പദ്ധതി

30,000 കോടി രൂപ സ്വകാര്യമേഖലയിൽ നിക്ഷേപം നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം എന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ റെയിൽ‌വേ ശൃംഖലയിലൂടെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപത്തിന്റെ ആദ്യ സംരംഭമാണിത്. ഓപ്പറേറ്റിങ് പാസഞ്ചർ ട്രെയിനുകളിൽ സ്വകാര്യ പങ്കാളിത്തം തേടാമെന്ന പ്രഖ്യാപനം റെയിൽ‌വേ ശൃംഖലയെ ഫലപ്രദമായി മാറ്റിമറിക്കുമെന്നാണ് വിലയിരുത്തൽ.

ക്രമീകരണം

ക്രമീകരണം

തിരക്കേറിയ സമയ സ്ലോട്ടുകളിൽ സ്വകാര്യ ട്രെയിനുകൾ സർവ്വീസ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് റെയിൽ‌വേ ക്രമീകരണങ്ങൾ നടത്തുമെന്നും അധികൃതർ അറിയിച്ചു. റെയിൽ‌വേ ഒരു റെയിൽ വികസന അതോറിറ്റിയായി മാറുമെന്നതിന്റെ സൂചനകളാണിതെന്ന് ഒരു ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

രാജ്യത്ത് ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും; ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം മുതൽരാജ്യത്ത് ട്രെയിൻ സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും; ടിക്കറ്റ് ബുക്കിംഗ് ഇന്ന് വൈകുന്നേരം മുതൽ

ലക്ഷ്യം ആധുനിക സാങ്കേതികവിദ്യ

ലക്ഷ്യം ആധുനിക സാങ്കേതികവിദ്യ

ഭാവിയിൽ ഭൂരിഭാഗം ട്രെയിനുകളും ഇന്ത്യയിൽ നിർമ്മിക്കുമെന്നും ട്രെയിനുകളുടെ ധനസഹായം, സംഭരണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്ക് സ്വകാര്യ സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ടെന്നും റെയിൽ‌വേയിലെ സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അറ്റകുറ്റപ്പണി കുറച്ചുകൊണ്ട് ട്രാൻസിറ്റ് സമയം കുറയ്ക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, മെച്ചപ്പെട്ട സുരക്ഷ നൽകുക, യാത്രക്കാർക്ക് ലോകോത്തര യാത്രാ അനുഭവം നൽകുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം പറഞ്ഞു.

കൊറോണ ലോക്ക്ഡൗൺ: സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ആരംഭിച്ചുകൊറോണ ലോക്ക്ഡൗൺ: സ്പെഷ്യൽ ട്രെയിൻ സർവ്വീസ് ആരംഭിച്ചു

അതിവേഗ ട്രെയിനുകൾ

അതിവേഗ ട്രെയിനുകൾ

ഓരോ ട്രെയിനിനും കുറഞ്ഞത് 16 കോച്ചുകൾ ഉണ്ടായിരിക്കുമെന്നും മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമന്നും റിപ്പോർട്ടിൽ പറയുന്നു. യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ട്രെയിൻ എടുക്കുന്ന സമയം അതാത് റൂട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽ‌വേയുടെ അതിവേഗ ട്രെയിനിനോട് താരതമ്യപ്പെടുത്താവുന്ന വേഗതയുള്ളതായിരിക്കും ഈ ട്രെയിനുകളുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സ്പെഷ്യൽ സർവ്വീസിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ; ചില സംസ്ഥാനങ്ങൾ‌ക്ക് പ്രത്യേക ട്രെയിനുകൾസ്പെഷ്യൽ സർവ്വീസിന് ഒരുങ്ങി ഇന്ത്യൻ റെയിൽവേ; ചില സംസ്ഥാനങ്ങൾ‌ക്ക് പ്രത്യേക ട്രെയിനുകൾ

സ്വകാര്യവത്ക്കരണം

സ്വകാര്യവത്ക്കരണം

ഈ വർഷം ഫെബ്രുവരിയിൽ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് ഇന്ത്യൻ റെയിൽ‌വേയുടെ ശേഷി വർദ്ധിക്കുന്നതിനാൽ കൂടുതൽ ട്രെയിനുകളുടെ ആവശ്യകതയിലേക്ക് നയിക്കുമെന്ന് പറഞ്ഞിരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനാണ് സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാരുടെ ആശയം സർക്കാർ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യം നിറവേറ്റുന്നതിനാണ് 150 ട്രെയിനുകൾക്കായി ബിഡ്ഡുകൾ ക്ഷണിച്ചത്. സ്വകാര്യ ട്രെയിൻ ഓപ്പറേറ്റർമാരുടെ വിജയത്തെ ആശ്രയിച്ച്, എണ്ണം വിപുലീകരിക്കാൻ കഴിയും. എന്നിരുന്നാലും, നിലവിലുള്ള ട്രെയിനുകൾ റെയിൽ‌വേയ്‌ക്കൊപ്പം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English summary

Railway to be privatized soon; Modi government starts the first move | റെയിൽ‌വേയും ഉടൻ സ്വകാര്യവത്കരിക്കും; മോദി സർക്കാ‌രിന്റെ പദ്ധതി ഇങ്ങനെ, ആദ്യ നീക്കം ആരംഭിച്ചു

Narendra Modi government has taken the first step towards privatization by removing the total monopoly of railways and invited applications from private individuals to operate passenger train services on 109 Origin Destination (OD) pairs of routes. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X