ഓൺലൈൻ വിപണിയിലേയ്ക്ക് ചുവടുമാറ്റാൻ ഒരുങ്ങി ടാറ്റാ ഗ്രൂപ്പും. ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിനോടും വാൾമാർട്ടിനോടും മത്സരിക്കാനാണ് ടാറ്റാ ഗ്രൂപ്പിന്റെ ഒരുക്കം. ബ്ലൂംബെർഗിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടാറ്റാ ഗ്രൂപ്പ് അതിന്റെ ഉപഭോക്തൃ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി ഒരു ഓൾ ഇൻ-വൺ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷൻ നിർമ്മിക്കാൻ പദ്ധതിയിടുകയാണ്. ഗ്രൂപ്പിന്റെ എല്ലാ ഉപഭോക്തൃ ബിസിനസുകളും നിലവിലുള്ള ഓൺലൈൻ ആസ്തികളും ഏകീകരിക്കുന്ന പദ്ധതിയായിരിക്കും ഇതെന്നാണ് വിവരം.
ടാറ്റാ പവറിന്റെ ഇന്‍വിറ്റ് ഓഹരിയില്‍ കണ്ണുവെച്ച് പെട്രോനാസ്
2020 അവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പദ്ധതി നടപ്പിലാക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഓൺലൈൻ വിപണിയിൽ 2023 ഓടെ 900 ദശലക്ഷം ഉപഭോക്താക്കൾ എത്തുമെന്ന സിസ്‌കോ സിസ്റ്റംസ് ഇൻകോർപ്പറേറ്റിന്റെ പ്രവചനത്തിനിടെയാണ് മുംബൈ ആസ്ഥാനമായുള്ള ടാറ്റാ ഗ്രൂപ്പും ഓൺലൈൻ വിപണി ലക്ഷ്യമിട്ട് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഓൺലൈണ സ്ട്രീമിംഗ് കാണാനും ഷോപ്പുചെയ്യാനും പണമടയ്ക്കാനും മിക്കവാറും എല്ലാവരും സ്മാർട്ട്‌ഫോണുകളാണ് ഉപയോഗിക്കുന്നത്.
ആമസോൺ.കോം ഇങ്ക്., വാൾമാർട്ട് ഇങ്കിന്റെ ഫ്ലിപ്കാർട്ട്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ എതിരാളികളുമായി ആയിരിക്കും ടാറ്റയ്ക്ക് മത്സരിക്കേണ്ടി വരിക. കാറുകൾ, എയർകണ്ടീഷണറുകൾ, സ്മാർട്ട് വാച്ചുകൾ, ചായപ്പൊടി എന്നിവയും ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന ബിസിനസുകളാണ്. ആഡംബര ഹോട്ടലുകൾ, എയർലൈനുകൾ, യൂട്ടിലിറ്റികൾ, ഇൻഷുറൻസ് ബിസിനസ്സ്, ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ് ശൃംഖല എന്നിവയും ടാറ്റാ ഗ്രൂപ്പിന് കീഴിലുണ്ട്.
ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ആദ്യമായി, ഉന്നതതല ജീവനക്കാരുടെ ശമ്പളം 20% വരെ വെട്ടിക്കുറയ്ക്കും