സൗദിയില്‍ മൂന്നാം ഘട്ട വനിതാവല്‍ക്കരണം നിലവില്‍ വരുന്നതോടെ 80,000 സ്വദേശി യുവതികള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളില്‍ സ്വകാര്യ സംരംഭകരില്‍ നിന്നു മികച്ച സഹകരണമാണ് ലഭിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
മൂന്നാം ഘട്ട വനിതാ വല്‍ക്കരണം ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ഒന്നും രണ്ടും ഘട്ടങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രാലയ വക്താക്കൾ വ്യക്തമാക്കി.
വിഷന്‍ 2030 പദ്ധതി ലക്ഷ്യം കാണുന്നതിനാണ് പ്രാദേശിക തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ വനിതള്‍ക്ക് ജോലി കണ്ടെത്തുന്നതിന് മൂന്നാം ഘട്ട വനിതാവല്‍ക്കരണം നടപ്പിലാക്കുന്നതും.
വ്യോമഗതാഗതം നിയന്ത്രിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മേഖലയിലും സ്വദേശി യുവതികളെ നിയമിക്കും. ഇതിന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് കീഴിലെ സിവില്‍ ഏവിയേഷന്‍ ഹോള്‍ഡിംഗ് കമ്പനി പ്രാരംഭ നടപടി ആരംഭിച്ചു.
malayalam.goodreturns.in