മോഡി സർക്കാരിന്റെ 2018 ലെ ബജറ്റിൽ രാജ്യത്തെ എല്ലാ പൗരന്മാർക്കും അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപിക്കാൻ സാധ്യത. കേന്ദ്ര സ്പോൺസേഡ് പദ്ധതി പ്രകാരം 5000 കോടി രൂപ ഇതിനായി മാറ്റി വച്ചിട്ടുണ്ടെന്നാണ് പുറത്തു വന്നിരിക്കുന്ന അനൗദ്യോഗിക റിപ്പോർട്ട്.
സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കും ഈ പദ്ധതിയിൽ വലിയ പങ്ക് വഹിക്കാനുണ്ട്. മൊത്തം ചെലവിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കേണ്ടി വരുമെന്നും. 60 ശതമാനം കേന്ദ്രം സംഭാവന ചെയ്യുമെന്നുമാണ് വിവരം.
ഇൻഷുറൻസ് കവറേജ് അനുസരിച്ച് എല്ലാ പൗരന്മാരും ഇൻഷുറൻസ് പരിരക്ഷക്ക് വിധേയമാകുമെന്നാണ് ഹിന്ദി ദിനപത്രമായ പ്രഭാത് ഖബർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം ആരോഗ്യ ഇൻഷുറൻസ് പദ്ധതി മൂന്നു തരത്തിലാണ്. ബിപിഎല്ലിന് കല്യാൺ പദ്ധതി, വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെ വരുന്നവർക്ക് സൗഭാഗ്യ പദ്ധതി, 2 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് സർവ്വോദയ സ്കീം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.
malayalam.goodreturns.in