എക്കാലത്തും ശരാശരിക്കാരന്‍റ സമ്പാദ്യ പെട്ടിയാണ് ചിട്ടി. എന്നാൽ ചിട്ടി നിയമം കർശനമാക്കിയതിനെ തുടർന്ന് സംസ്ഥാനത്തെ ചില പ്രമുഖ സ്വകാര്യ ചിട്ടിക്കമ്പനികളുടെ ഇടപാടുകൾ മരവിപ്പിച്ചു.
എക്കാലത്തും ശരാശരിക്കാരന്‍റ സമ്പാദ്യ പെട്ടിയാണ് ചിട്ടി. എന്നാൽ ചിട്ടി നിയമം കർശനമാക്കിയതിനെ തുടർന്ന് സംസ്ഥാനത്തെ ചില പ്രമുഖ സ്വകാര്യ ചിട്ടിക്കമ്പനികളുടെ ഇടപാടുകൾ മരവിപ്പിച്ചു. ചിട്ടിയും പണമിടപാടും (ചിറ്റ്സ് ആൻഡ് ഫൈനാൻസ്) ഒരുമിച്ച് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളാണ് മരവിപ്പിച്ചത്.
ചിട്ടി നിയമം
ചിട്ടി സംബന്ധിച്ച് 1982-ലെ കേന്ദ്രനിയമവും 2012-ലെ സംസ്ഥാന നിയമവുമാണ് നിലവിലുള്ളത്. ഇതനുസരിച്ച് ചിട്ടി നടത്തുന്നവർ മറ്റിടപാടു നടത്തരുത്. ഇത് ലംഘിച്ചവരുടെ ഇടപാടുകൾ 2012-മുതൽ വിലക്കിയതാണ്. എന്നാൽ ചിട്ടിയുടമകളുടെ അഭ്യർഥന പ്രകാരം മൂന്നുവർഷത്തേക്ക് ഇളവ് നൽകി. അടുത്തിടെ ഈ നിയമം രജിസ്ട്രേഷൻ വകുപ്പ് കർശനമാക്കി. ഇതോടെ പല പ്രമുഖ സ്ഥാപനങ്ങളുടെയും ചിട്ടികൾക്ക് രജിസ്ട്രേഷൻ ഇല്ലാതായി.
ഇടപാടുകൾ നിലച്ചു
നിയമം കർശനമായതോടെ കോടിക്കണക്കിനു രൂപയുടെ ചിട്ടിയിടപാടുകളാണ് സംസ്ഥാനത്ത് നിലച്ചിരിക്കുന്നത്. ഇത് ചിട്ടി കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആദ്യ ഇറക്കു തുക സർക്കാരിന്
പുതിയ ചിട്ടി നിയമമനുസരിച്ച് തുടങ്ങുന്ന ഓരോ ചിട്ടിയുടെയും ആദ്യ ഇറക്കു തുക ട്രഷറിയിൽ നിക്ഷേപിക്കണം. തുക ഏല്പിക്കാത്തവരുടെ ചിട്ടി നടത്തിപ്പും നിർത്തി വയ്പിക്കും.
ചിട്ടിയിൽ ചേരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിയമപ്രകാരം ചിട്ടി നടത്തുന്നവരുടെ പട്ടിക അതതു സബ് രജിസ്ട്രാർ ഓഫീസുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം മാത്രമേ ചിട്ടിയിൽ ചേരാവൂ.
ചിട്ടി തുകയുടെ പരിധി
ഒരു വ്യക്തിക്ക് നിയമ പ്രകാരം ഒരുലക്ഷം രൂപയുടെ വരെ ചിട്ടി മാത്രമേ നടത്താനാവൂ. കൂടുതൽ ആളുകൾ ചേർന്ന് നടത്തുന്ന ചിട്ടി ആണെങ്കിൽ പരിധി ആറ് ലക്ഷം രൂപ വരെയാകും. കമ്പനിയായി രജിസ്റ്റർ ചെയ്തവർക്ക് ആസ്തിയുടെ പത്തു മടങ്ങ് വരെയുള്ള ചിട്ടികൾ നടത്താം.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications