ഇന്ത്യയില്‍ ഫെയ്സ്ബുക്കിന്റെ ക്രിപ്റ്റോ കറന്‍സി ലിബ്ര പുറത്തിറക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആശയകുഴപ്പമാണ്ാണ് ഇതിന് കാണം. ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിരോധിക്കാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ഉറപ്പുവരുത്തുന്ന നിയമം പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രസര്‍ക്കാര്‍.ബ്ലോക്ക് ചെയിന്‍ ഇടപാടുകള്‍ക്ക് പൂര്‍ണമായ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികളാണ് ആര്‍ബിഐ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്.
ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ സുതാര്യമല്ലെന്നും, തട്ടിപ്പുകള്‍ ക്രിപ്റ്റോ കന്‍സി ഇടപാടുകളില്‍ വ്യാപകമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വാദം. അതുകൊണ്ട് തന്നെ കാലിബ്ര അടക്കമുള്ള സൗകര്യങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയേക്കുംഡിജിറ്റല്‍ ഇടപാടിന് അനുവദിക്കുന്ന കാലിബ്ര ഇന്ത്യയില്‍ ലഭിക്കില്ല. ക്രിപ്റ്റോ കറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാന്‍ ഫെയ്സ്ബുക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
വിസ, മാസ്റ്റര്‍കാര്‍ഡ്, പേയു, ഉബര്‍ എന്നിവയുള്‍പ്പെടെ 28 ഓര്‍ഗനൈസേഷനുകളുമായി സോഷ്യല്‍ നെറ്റ്വര്‍ക്ക് പങ്കാളികളായിട്ടുണ്ട്, അത് വെര്‍ച്വല്‍ കറന്‍സി സ്വീകരിക്കും, അത് വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ എന്നിവയില്‍ ലഭ്യമാണ്. ഇത് സമാരംഭിക്കുമ്പോള്‍ 100 അംഗങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജിയോയ്ക്ക് പണം വാരിയെറിഞ്ഞ് മുകേഷ് അംബാനി; ഉടൻ നിക്ഷേപിക്കുന്നത് 20,000 കോടി, വരിക്കാർക്ക് നേട്ടം
അനുബന്ധ അപകടസാധ്യതകള്‍ കാരണം വെര്‍ച്വല്‍ കറന്‍സികളുടെ ഇടപാട് നിര്‍ത്തുന്നതിന് 2018 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് നിയന്ത്രിത സ്ഥാപനങ്ങള്‍ക്ക് മൂന്ന് മാസത്തെ സമയപരിധി നല്‍കിയിരുന്നു.എന്നിരുന്നാലും, ബിറ്റ്‌കോയിനുകളുടെ പിയര്‍-ടു-പിയര്‍ ഇടപാടുകള്‍ അനുവദനീയമാണ്. ഇന്ത്യയിലെ ബിറ്റ്‌കോയിന്‍ ട്രേഡ് ചെയ്ത കമ്പനികളുടെ ജൂലായ് 23 നാണ് കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്