വിമാനങ്ങൾ പുനരാരംഭിച്ചുകഴിഞ്ഞാൽ മധ്യ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനുള്ള നിർദേശം ഇന്ത്യൻ എയർലൈൻസ് നിരസിച്ചു. സാമൂഹ്യ അകലം പാലിക്കൽ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഈ ആഴ്ച ആദ്യം സർക്കാരുമായി നടത്തിയ യോഗത്തിലാണ് ഇത്തരം വിദൂര നടപടികൾ യാത്രക്കാർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയത്. മാത്രമല്ല ഈ നടപടി കൊറോണ വൈറസ് (കോവിഡ് -19) മഹാമാരി മൂലം പ്രതിസന്ധിയിലായ വിമാനക്കമ്പനികളുടെ സാമ്പത്തിക സ്ഥിത കൂടുതൽ വഷളാക്കുമെന്നും കമ്പനികൾ പറഞ്ഞു.
സുരക്ഷ ഉറപ്പാക്കില്ല
പകരം എയർലൈൻസ് നിർബന്ധിത വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളായ സ്യൂട്ട്, ഗ്ലൗസ്, പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും മാസ്ക് എന്നിവ നിർദ്ദേശിച്ചിട്ടുണ്ട്. മധ്യ സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് സുരക്ഷ ഉറപ്പാക്കില്ല. ഇടനാഴിയും വിൻഡോ സീറ്റും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക അസാധ്യമാണെന്നും സ്പൈസ് ജെറ്റിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. എന്നാൽ ഫെയ്‌സ് മാസ്കുകളും കയ്യുറകളും യാത്രക്കാർക്ക് നിർബന്ധമാക്കിയാൽ ഇത് കൂടുതൽ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രോട്ടോക്കോളുകൾ
വിമാന ഗതാഗത നിരോധനം നീക്കിയ ശേഷം സർവീസ് പുനരാരംഭിക്കുന്നതിനുള്ള പ്രോട്ടോക്കോളുകൾ തയ്യാറാക്കാൻ സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ പ്രവർത്തിച്ചു വരികയാണ്. അതിന്റെ ഭാഗമായി, മധ്യ സീറ്റുകൾ ബുക്ക് ചെയ്യാൻ എയർലൈൻസിനെ അനുവദിക്കരുതെന്ന് റെഗുലേറ്റർ നിർദ്ദേശിച്ചു. എന്നാൽ നടുവിലെ സീറ്റ് ശൂന്യമായി വിടുന്നത് ആവശ്യമായ 2 മീറ്റർ (ഏകദേശം 78 ഇഞ്ച്) ദൂരം ഉറപ്പുനൽകില്ലെന്ന് എയർലൈൻ എക്സിക്യൂട്ടീവുകൾ വാദിക്കുന്നു.
സീറ്റുകളുടെ ക്രമീകരണം
ഉദാഹരണത്തിന്, ഒരു സാധാരണ ഇൻഡിഗോ എ 320 വിമാനത്തിന് 18 ഇഞ്ച് സീറ്റുകളുണ്ട്. 25 ഇഞ്ച് ഇടനാഴി. അതിനാൽ, 2 മീറ്റർ ദൂരം നിലനിർത്തേണ്ടതുണ്ടെങ്കിൽ ഒരു നിരയിലെ രണ്ട് വിൻഡോ സീറ്റുകളിൽ രണ്ട് യാത്രക്കാർ മാത്രമേ ഇരിക്കാൻ. ആറ് സീറ്റുകളിൽ ബാക്കി നാല് സീറ്റുകൾ കാലിയാക്കേണ്ടിവരുമെന്ന് എയർലൈൻസ് വാദിച്ചു. മുന്നോട്ടുള്ള നിരകളിൽ 2 മീറ്റർ ദൂരം നിലനിർത്തുന്നതിന് എല്ലാ ഒന്നിടവിട്ട സീറ്റുകളും ശൂന്യമാക്കിയിടേണ്ടി വരും.
നിരക്ക് വർദ്ധനവ്
നിരക്കിൽ മൂന്നിരട്ടി വർദ്ധനവ് ഏർപ്പെടുത്തിയില്ലെങ്കിൽ മൂന്നിലൊന്ന് സീറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് തികച്ചും അസാധ്യമാണ്, ഇൻഡിഗോ എക്സിക്യൂട്ടീവ് പറഞ്ഞു. യാത്രക്കാർ ഇത്രയും തുക നൽകാൻ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യ സീറ്റ് ശൂന്യമായിടുന്നതിലൂടെ 180 സീറ്റുള്ള എയർബസ് എ 320 വിമാനത്തിന് ഇരിപ്പിട ശേഷി 60 സീറ്റുകൾ ആയി കുറയും. പരമ്പരാഗത വിമാനക്കമ്പനികളേക്കാൾ കൂടുതൽ സീറ്റുകൾ സ്ഥാപിച്ചിട്ടുള്ള ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ കുറഞ്ഞ നിരക്കുള്ള വിമാനക്കമ്പനികൾക്ക് ഇത്തരം നടപടികളുടെ ആഘാതം കൂടും.
മാസ്കും കയ്യുറകളും നൽകും
യാത്രക്കാർക്ക് മാസ്കും കയ്യുറകളും നൽകുന്നതിനുള്ള ചെലവ് വഹിക്കാൻ തയാറാണെന്ന് എയർലൈൻ മേധാവികൾ അറിയിച്ചു. വിമാന യാത്രയ്ക്ക് മാസ്കുകളും കയ്യുറകളും നിർബന്ധമാണെന്നും വിമാനത്തിന്റെ മുഴുവൻ സമയവും അവർ അത് എടുക്കരുതെന്നും യാത്രക്കാരെ അറിയിക്കുമെന്നും കമ്പനികൾ അറിയിച്ചു. മാസ്‌ക്കുകൾ അഴിക്കാതിരിക്കാൻ ഇക്കാലയളവിൽ ഓൺ-ബോർഡ് ഭക്ഷണം പാടില്ലെന്നും വിമാനക്കമ്പനികൾ സമ്മതിച്ചിട്ടുണ്ട്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications