രാജ്യത്തെ സഹകരണ ബാങ്കുകളുടെ മോശം അവസ്ഥ കണക്കിലെടുത്ത് ലോക്സഭ 2020 ലെ ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ പാസാക്കി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റിൽ ഭേദഗതികളാണ് ബിൽ നിർദ്ദേശിക്കുന്നത്. ഈ പുതിയ ബില്ലിലൂടെ കേന്ദ്ര സർക്കാർ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന്റെ (ആർബിഐ) മേൽനോട്ടത്തിന് കീഴിൽ കൊണ്ടവരാനാണ് ലക്ഷ്യമിടുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഈ ഭേദഗതി ബിൽ വഴി ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.
ബാങ്കുകളുടെ അവസ്ഥ
നിലവിൽ ചില സഹകരണ ബാങ്കുകളിലെ നിർഭാഗ്യകരമായ അവസ്ഥ നിക്ഷേപകരെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി, സഹകരണ ബാങ്കുകളുടെയും ചെറുകിട ബാങ്കുകളുടെയും നിക്ഷേപകർ പ്രശ്‌നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും നിക്ഷേപകരെ സംരക്ഷിക്കുന്നതിനായാണ് ഈ ഭേദഗതി കൊണ്ടുവരാൻ ശ്രമിക്കുന്നതെന്നും പല ബാങ്കുകളും ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ
മാർച്ചിൽ ബജറ്റ് സെഷനിലാണ് ബിൽ ആദ്യമായി അവതരിപ്പിച്ചത്. എന്നിരുന്നാലും, കൊവിഡ്-19 മഹാമാരി കാരണം ബിൽ കൈമാറാൻ കഴിഞ്ഞില്ല. 1,482 നഗര, 58 മൾട്ടി-സ്റ്റേറ്റ് സഹകരണ ബാങ്കുകളെ കേന്ദ്ര ബാങ്കിന്റെ മേൽനോട്ടത്തിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിന് കേന്ദ്ര മന്ത്രിസഭ ജൂണിൽ അംഗീകാരം നൽകി. മഹാമാരി കാരണം, സഹകരണ ബാങ്കുകളിലെ സമ്മർദ്ദം വർദ്ധിക്കുകയും മൊത്തം എൻപിഎ അനുപാതം 2019 മാർച്ചിൽ 7.27 ശതമാനത്തിൽ നിന്ന് 2020 മാർച്ചിൽ 10 ശതമാനമായി വർദ്ധിക്കുകയും ചെയ്തു. അതിനാൽ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരണമെന്ന് തോന്നിയതായും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു.
ഏറ്റെടുക്കലില്ല
ഈ ബിൽ സഹകരണ ബാങ്കുകളെ നിയന്ത്രിക്കുന്നില്ല. സഹകരണ ബാങ്കുകൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതിനല്ല ഭേദഗതിയെന്നും സീതാരാമൻ പറഞ്ഞു. ഭേദഗതികളോടെ, ഒരു ബാങ്കിനെ മൊറട്ടോറിയത്തിൽ ഉൾപ്പെടുത്താതെ സംയോജിപ്പിക്കുന്നതിനുള്ള പദ്ധതി ആർബിഐക്ക് ഏറ്റെടുക്കാൻ കഴിയും. ഈ ഭേദഗതിക്ക് മുമ്പ്, ഒരു ബാങ്കിനെ മൊറട്ടോറിയത്തിന് കീഴിൽ കൊണ്ടുവന്നാൽ, അത് നിക്ഷേപകരുടെ പിൻവലിക്കൽ തടയുക മാത്രമല്ല, ഒരു ബാങ്കിന്റെ വായ്പാ പ്രവർത്തനത്തെ തടയുകയും ചെയ്തിരുന്നു.
ബാധിക്കുന്നില്ല
പൊതുജനങ്ങളുടെ താത്പര്യം, ബാങ്കിംഗ് സംവിധാനം, ബാങ്കിലെ അക്കൌണ്ട് ഉടമകൾ, ബാങ്കിംഗ് കമ്പനിയുടെ ശരിയായ മാനേജ്മെൻറ് എന്നിവ ഉറപ്പുവരുത്തുന്നതിനായി ബാങ്കിംഗ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താതെ ഒരു പദ്ധതി വികസിപ്പിക്കാൻ കേന്ദ്ര ബാങ്കിനെ സഹായിക്കുന്നതിനായി നിയമത്തിലെ സെക്ഷൻ 45 പ്രകാരം കുറച്ച് ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ മാറ്റങ്ങൾ സംസ്ഥാന നിയമപ്രകാരം സഹകരണ സംഘങ്ങളുടെ സംസ്ഥാന രജിസ്ട്രാരുടെ നിലവിലുള്ള അധികാരങ്ങളെ ബാധിക്കില്ല.
സഹകരണ സംഘങ്ങൾക്ക് ബാധകമല്ല
പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾ (പിഎസിഎസ്) അല്ലെങ്കിൽ സഹകരണ സംഘങ്ങൾക്ക് ഈ ഭേദഗതികൾ ബാധകമല്ല, അവരുടെ പ്രാഥമിക ലക്ഷ്യവും പ്രധാന ബിസിനസും കാർഷിക വികസനത്തിന് ദീർഘകാല ധനകാര്യം ഉറപ്പാക്കുകയാണ്. ഈ നീക്കം തീർച്ചയായും സഹകരണ ബാങ്കുകളിലുള്ള ആത്മവിശ്വാസം മെച്ചപ്പെടുത്തുകയും എല്ലാ പങ്കാളികളുടെയും താൽപ്പര്യം ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷിക്കപ്പെടുകയും ചെയ്യും.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications