കൊവിഡ് -19 മഹാമാരി മൂലം മാർച്ച് 23 മുതൽ താൽക്കാലികമായി നിർത്തിവച്ച ശേഷം ആഭ്യന്തര പാസഞ്ചർ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ട് രണ്ട് മാസമായി. നിലവിൽ 19.84 ലക്ഷം യാത്രക്കാർ മാത്രമാണ് രാജ്യത്തിനുള്ളിൽ യാത്ര ചെയ്തിരിക്കുന്നത്. 2019 ജൂണിൽ ഇത് 1.21 കോടി ആയിരുന്നു. ക്വാറന്റൈൻ നിയമങ്ങളും സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഈ വെല്ലുവിളിക്ക് ആക്കം കൂട്ടി. കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയം നവംബർ 24 വരെ ആഭ്യന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവർത്തന ശേഷി
യുഎസ്, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾ ക്രമേണ പുനരാരംഭിക്കാൻ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ഏറ്റവും പുതിയ വിജ്ഞാപന പ്രകാരം, കോവിഡിന് മുമ്പുള്ള ശേഷിയുടെ 45 ശതമാനം ആഭ്യന്തര റൂട്ടുകളിൽ വിന്യസിക്കാൻ വിമാനക്കമ്പനികളെ അനുവദിച്ചിട്ടുണ്ട്. ലോക്ക്ഡൌണിന് മുമ്പ് സർവീസ് നടത്തിയ മൊത്തം വിമാനങ്ങളുടെ 30-35 ശതമാനം ഉപയോഗിച്ച് കഴിഞ്ഞ മാസം ഭൂരിഭാഗവും വിമാന സർവീസുകളും നടത്താൻ അനുവാദമുണ്ടായിരുന്നു.
പ്രവർത്തന ലക്ഷ്യം
മെയ് മാസത്തിൽ പുനരാരംഭിച്ചതിനുശേഷം വിമാനക്കമ്പനികൾ അവരുടെ പ്രീ-കോവിഡ് പ്രവർത്തനത്തിന്റെ 50 ശതമാനത്തിലെത്തുമെന്ന് കണക്കാക്കിയിരുന്നു. എന്നാൽ, ഈ മാസം ആദ്യം നടന്ന പത്രസമ്മേളനത്തിൽ ആഭ്യന്തര വിമാന സർവീസുകൾ മുമ്പത്തെ പ്രവർത്തനത്തിന്റെ 33 ശതമാനം പോലും എത്തിയിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
നിയന്ത്രണങ്ങൾ എപ്പോൾ വരെ?
ഓഗസ്റ്റ് 24 വരെ നീട്ടിയിരുന്ന നിയന്ത്രണങ്ങൾ നവംബർ 24 വരെയാണ് നിലവിൽ നീട്ടിയിരിക്കുന്നത്. ആഭ്യന്തര വിമാന സർവീസുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ്, സർക്കാർ മിനിമം, പരമാവധി നിരക്കുകൾ നിശ്ചയിച്ചിരുന്നു.
നിരക്കുകൾ?
ഫ്ലൈറ്റ് ദൈർഘ്യം അനുസരിച്ച് നിരക്ക് പരിധി ഏഴ് ബാൻഡുകളായി തിരിച്ചിരിക്കുന്നു. ആദ്യ ബാൻഡിൽ കുറഞ്ഞതും ഉയർന്നതുമായ നിരക്ക് പരിധികളുള്ള 40 മിനിറ്റോ അതിൽ കുറവോ ദൈർഘ്യമുള്ള ഫ്ലൈറ്റുകൾ ഉൾപ്പെടുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ബാൻഡുകൾ യഥാക്രമം 40-60 മിനിറ്റ്, 60-90 മിനിറ്റ്, 90-120 മിനിറ്റ്, 120-150 മിനിറ്റ് ദൈർഘ്യമുള്ള ഫ്ലൈറ്റുകളാണ്.
ടിക്കറ്റ് നിരക്ക്
കേന്ദ്രം നിശ്ചയിച്ച പ്രകാരം പ്രൈസ് ബാൻഡ് അനുസരിച്ച് 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര വിമാനങ്ങൾക്ക് താഴ്ന്നതും ഉയർന്നതുമായ പരിധി 2,000 രൂപ മുതൽ 6,000 രൂപ വരെയാണ്. 40-60 മിനിറ്റ് ദൈർഘ്യത്തിന് 2,500 രൂപയും 7,500 രൂപയുമാണ് പരിധി. 60-90 മിനിറ്റിന് 3,000 രൂപ 9,000 രൂപ വരെയാണ് നിരക്ക്. 90-120 മിനിറ്റിന് 3,500 രൂപ മുതൽ 10,000 രൂപ വരെ വില വരും. 120-150 മിനിറ്റിന് 4,500 രൂപ മുതൽ 13,000 രൂപ വരെയാണ് നിരക്ക്. 150-180 മിനിറ്റ് യാത്രയ്ക്ക് 5,500 രൂപയ്ക്കും 15,700 രൂപയ്ക്കും ഇടയിലാണ് ടിക്കറ്റ് നിരക്ക്. 180 മുതൽ 210 മിനിറ്റിന് നിരക്ക് 6,500 രൂപയ്ക്കും 18,600 രൂപയ്ക്കും ഇടയിൽ വരും.
എല്ലാ സംസ്ഥാനങ്ങളിലും ആഭ്യന്തര വിമാന സർവീസുകൾ നടക്കുന്നുണ്ടോ?
യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ഏത് വിമാനത്താവളങ്ങളാണ് തങ്ങളുടെ ശൃംഖലയിൽ ഉൾപ്പെടുത്തേണ്ടതെന്ന് അന്തിമ തീരുമാനം എടുക്കാമെങ്കിലും എല്ലാ വിമാനത്താവളങ്ങളിൽ നിന്നും വിമാന സർവീസുകൾ നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കേസുകൾ പരിശോധിക്കുന്നതിനായി പശ്ചിമ ബംഗാൾ സർക്കാർ ആറ് കോവിഡ് -19 ഹോട്ട്‌സ്പോട്ട് നഗരങ്ങളായ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, നാഗ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് ജൂലൈ 31 വരെ കൊൽക്കത്തയിലേക്കുള്ള വിമാന സർവീസുകൾ നിരോധിച്ചിട്ടുണ്ട്. ബാഗ്ഡോഗ്രയിലേക്കുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications