ആഭ്യന്തര വിമാന സർവീസുകൾ മെയ് 18 നകം പുനരാരംഭിക്കാൻ സർക്കാർ കമ്പനികളെ അനുവദിക്കുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയോടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ ലൈവ് മിന്റിനോട് വ്യക്തമാക്കിയതായാണ് വിവരം. തുടർച്ചയായി മൂന്ന് ഘട്ടങ്ങളായി നടപ്പാക്കിയ ദേശീയ ലോക്ക്ഡൌണിന്റെ ഭാഗമായി സർക്കാർ എല്ലാ ട്രെയിനുകളും എയർലൈനുകളും റദ്ദാക്കിയിരുന്നു.
ട്രെയിനിന് പിന്നാലെ
മെയ് 3 ന് അവസാനിച്ച 40 ദിവസത്തെ ലോക്ക്ഡൌണിനുശേഷം, ചില ഇളവുകളോടെ സർക്കാർ ലോക്ക്ഡൌൺ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. മെയ് 12 മുതൽ ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് വിമാനങ്ങളുടെയും സർവ്വീസ് പുനരാരംഭിക്കാനുള്ള നീക്കം.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ
പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറാണെന്നും എന്നാൽ സർക്കാർ അനുവദിച്ചു കഴിഞ്ഞാൽ പുനരാരംഭിക്കാൻ കുറച്ച് സമയമെടുക്കുമെന്നും, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥൻ മിന്റിനോട് വ്യക്തമാക്കി. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ സ്വകാര്യ വിമാനത്താവളങ്ങൾ ഒഴികെ രാജ്യത്തെ എയർപോർട്ടുകളിൽ ഭൂരിഭാഗവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രവർത്തിപ്പിക്കുന്നത്.
വിമാന കമ്പനികൾ
ആഭ്യന്തര വിമാന സർവീസുകൾക്ക് സർക്കാർ അനുമതി നൽകുമെന്ന വാർത്ത പുറത്തു വന്ന ഉടൻ തന്നെ എയർലൈൻ കമ്പനികളുടെ ഓഹരികൾ ഇന്നലെ കുതിച്ചുയർന്നു. ബിഎസ്‌ഇയിൽ സ്‌പൈസ് ജെറ്റ് ഓഹരികൾ 5 ശതമാനം ഉയർന്ന് 40.80 രൂപയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പിന്നിലുള്ള കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ 4.2 ശതമാനം ഉയർന്ന് 968 രൂപയായി.
കർശന ലോക്ക്ഡൌൺ
ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ലോക്ക്ഡൌൺ നടപ്പാക്കിയ ഇന്ത്യയിൽ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ ട്രെയിൻ, ഫ്ലൈറ്റ് സേവനങ്ങൾ പുനരാരംഭിക്കുന്നത് നിർണായകമാണ്. ട്രാവൽ ഓപ്പറേറ്റർമാരും എയർലൈൻ കമ്പനികളും ഉൾപ്പെടെ വിവിധ പങ്കാളികൾ വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണ്.
അന്താരാഷ്ട്ര സർവ്വീസുകൾ
സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുമെന്നതിനാൽ അന്താരാഷ്ട്ര ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കാനുള്ള അനുമതിയ്ക്ക് കൂടുതൽ സമയമെടുക്കുമെന്നാണ് വിവരം. കൊവിഡ് -19 നെ നേരിടുന്നതിൽ ലോകത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തിൽ ഇന്ത്യ വളരെ പിന്നിലാണ്.
യാത്രക്കാർക്ക് ആശ്വാസം
ആഭ്യന്തര വിമാനങ്ങൾ പുനരാരംഭിക്കുന്നത് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പണം എയർലൈൻസിന്റെയോ ട്രാവൽ ഏജന്റിന്റെയോ പക്കൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം നൽകും. പല വിമാനക്കമ്പനികളും, യാത്രക്കാർക്ക് പണം മടക്കിനൽകുന്നതിനുപകരം, ഒരു വർഷത്തിൽ ഏത് സമയത്തും യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന അതേ തുകയുടെ ഒരു ‘ക്രെഡിറ്റ് ഷെൽ' നൽകിയിരിക്കുകയാണ്. ഇക്കാരണത്താൽ വീണ്ടും വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും പണം നഷ്ടമാകാതിരിക്കാൻ പലരും വിമാനയാത്രയ്ക്ക് നിർബന്ധിതരാകുന്ന സ്ഥിതിയാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications