യുഎസ്-ചൈന ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ആഗോള വിപണിയിൽ സ്വർണത്തിന് വൻ വിലയിടിവ്. മൂന്നുവർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. യുഎസും ചൈനയും ഒന്നാം ഘട്ട വ്യാപാര ഇടപാടിലേക്ക് അടുത്തു കൊണ്ടിരിക്കുന്നതാണ് വില കുറയാൻ കാരണം.
2016ന് ശേഷം
വ്യാപാര കരാറിന്റെ ആദ്യ ഘട്ട ചർച്ചകൾ ഏതാണ്ട് പൂർത്തിയായതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് 2016 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 3.6 ശതമാനമാണ് സ്വർണത്തിന്റെ വില കുറഞ്ഞത്.
സ്വർണ വിലയിൽ കനത്ത ഇടിവ്, ഇന്ന് നവംബറിലെ ഏറ്റവും കുറഞ്ഞ വില
സ്‌പോട്ട് സ്വർണം
സ്‌പോട്ട് സ്വർണ വില വെള്ളിയാഴ്ച 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,458.33 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളുടെ വിലയും നവംബറിൽ കുറഞ്ഞു. വെള്ളി 6.2 ശതമാനവും പ്ലാറ്റിനം 3.9 ശതമാനവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, ബിൽ സൂക്ഷിക്കാൻ മറക്കരുത്, പണിയാകും
കേരളത്തിലെ സ്വർണ വില
കേരളത്തിൽ സ്വർണ വില ഇന്ന് കൂടി. പവന് 200 രൂപയാണ് വർദ്ധിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 28,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 3,550 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. നവംബർ ഒന്നിനാണ് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 28,800 രൂപ രേഖപ്പെടുത്തിയത്. നവംബർ 2,3 തിയതികളിലും ഇതേ നിരക്കിലാണ് സ്വർണ വ്യാപാരം നടന്നത്.
രണ്ട് ദിവസത്തിന് ശേഷം കേരളത്തിൽ സ്വർണ വില വീണ്ടും താഴേയ്ക്ക്