ബാങ്കുകളും വന്‍ പ്രതിസന്ധിയില്‍; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,118 ബ്രാഞ്ചുകള്‍ക്ക് സംഭവിച്ചതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഡോര്‍: രാജ്യത്തെ ബാങ്കിങ് മേഖല വലിയ പ്രതിസന്ധിയില്‍ ആണെന്ന് ഏറെനാളായി വിദഗ്ധര്‍ പറയുന്ന ഒരു കാര്യമാണ് . പൊതുമേഖലാ ബാങ്കുകളില്‍ പ്രതിസന്ധി അതിലും രൂക്ഷമാണ് . ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ എന്ന മട്ടിലാണ് രാജ്യത്ത് ബാങ്ക് ലയനം കൊണ്ടുവന്നത് . എന്നാല്‍ അത് കൂടുതല്‍ കൂടുതല്‍ പ്രതിസന്ധികള്‍ക്കാണ് വഴിവച്ചിരിക്കുന്നത് ബാങ്കിങ് മേഖലയില്‍ ഉള്ളവര്‍ പറയുന്നത് .

ഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; പ്രൈം ഡേ ഓഫര്‍ വില്‍പ്പന ആമസോണ്‍ മാറ്റിവച്ചുഇന്ത്യയില്‍ കൊവിഡ് കുതിച്ചുയരുന്നു; പ്രൈം ഡേ ഓഫര്‍ വില്‍പ്പന ആമസോണ്‍ മാറ്റിവച്ചു

കമ്പനി സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് സ്വന്തമാക്കൂകമ്പനി സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപം നടത്തൂ; ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് സ്വന്തമാക്കൂ

എന്തായാലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിങ് മേഖലയില്‍ സംഭവിച്ച ചില സംഭവങ്ങളെ കുറിച്ചാണ് വാര്‍ത്ത. പരിശോധിക്കാം ...

പൂട്ടിപ്പോയ ബ്രാഞ്ചുകള്‍

പൂട്ടിപ്പോയ ബ്രാഞ്ചുകള്‍

2020-2021 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് 2,118 ബാങ്ക് ബ്രാഞ്ചുകള്‍ പൂട്ടിപ്പോവുകയോ, അതോ മറ്റ് ബാങ്കുകളുമായി ലയിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇത് പൊതുമേഖലയില്‍ നിന്നുള്ള മാത്രം കണക്കാണ് എന്നതും ശ്രദ്ധേയമാണ്.

വിവരാവകാശം

വിവരാവകാശം

വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചപ്പോള്‍ ലഭിച്ച വിവരം ആണിത്. ആക്ടിവിസ്റ്റ് ആയ ചന്ദ്രശേഖര്‍ ഗൗഡിന്റെ വിവരാവകാശ അപേക്ഷയില്‍ ആണ് ഈ വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇതിലുണ്ട്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

ഏറ്റവും വലിയ തിരിച്ചടി നേരിട്ടിട്ടുള്ളത് ബാങ്ക് ഓഫ് ബറോഡ ആണെന്നാണ് വിവരം. മൊത്തം പൂട്ടിപ്പോവുകയോ ലയിപ്പിക്കപ്പെടുകയോ ചെയ്തിട്ടുള്ള ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചുകളുടെ എണ്ണം 1,283 ആണ്. മൊത്തത്തില്‍ ഉള്ള കണക്കിന്റെ അമ്പത് ശതമാനത്തിലധികവും ബാങ്ക് ഓഫ് ബറോഡയുടേതാണ്.

പൂട്ടാത്ത ബ്രാഞ്ചുകള്‍

പൂട്ടാത്ത ബ്രാഞ്ചുകള്‍

ഒരൊറ്റ ബ്രാഞ്ച് പോലും പൂട്ടിപ്പോവുകയോ ലയിപ്പിക്കപ്പെടുകയോ ചെയ്യാത്ത ബാങ്കുകളും ഇക്കൂട്ടത്തില്‍ ഉണ്ട്. ബാങ്ക് ഓഫ് ഇന്ത്യയും യുകോ ബാങ്കും ആണിത്. ബാങ്ക് ലയനത്തിലൂടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറച്ചിരുന്നു. പത്ത് ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണത്തിലേക്ക് കുറച്ചിരുന്നു.

ഗുണമല്ല, ദോഷം

ഗുണമല്ല, ദോഷം

ബാങ്കുകളുടെ ബ്രാഞ്ചുകളുടെ എണ്ണം കുറയുന്നത് എന്തായാലും മേഖലയ്ക്ക് ഗുണകരമല്ലെന്നാണ് പൊതു വിലയിരുത്തല്‍. ബാങ്കിങ് മേഖലയ്ക്ക് മാത്രമല്ല, ആഭ്യന്തര സാമ്പത്തികാവസ്ഥയ്ക്കും ഇത് പ്രതികൂലമാണ് എന്നാണ് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറയുന്നത്.

തൊഴില്‍ സാധ്യത

തൊഴില്‍ സാധ്യത

ബാങ്കുകളുടെ ലയനവും അതുപോലെ തന്നെ ബ്രാഞ്ചുകള്‍ പൂട്ടിപ്പോകുന്നതും തൊഴില്‍ സാധ്യതകളേയും ഇല്ലാതാക്കുന്നു എന്നാണ് വിലയിരുത്തല്‍. യുവാക്കള്‍ തൊഴിലിനായി ഏറെ പ്രതീക്ഷയോടെ വീക്ഷിക്കുന്ന മേഖലയാണ് ബാങ്കിങ് മേഖല.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്ഥിര  നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി; അറിയാംഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സ്ഥിര  നിക്ഷേപ പലിശ നിരക്കുകള്‍ പുതുക്കി; അറിയാം

ലോക്ക് ഡൗണിലും ന്യായ വിലയില്‍ മീന്‍ വീട്ടു പടിക്കല്‍ എത്തും: ഹോം ഡെലിവറി ഒരുക്കി മത്സ്യഫെഡ്ലോക്ക് ഡൗണിലും ന്യായ വിലയില്‍ മീന്‍ വീട്ടു പടിക്കല്‍ എത്തും: ഹോം ഡെലിവറി ഒരുക്കി മത്സ്യഫെഡ്

English summary

Nationalised Banks in Crisis? 2,118 branches of Public Sector Banks closed or Merged in last Fiscal- Report

Nationalised Banks in Crisis? 2,118 branches of Public Sector Banks closed or Merged in last Fiscal- Report
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X