ടെക് മഹീന്ദ്ര ജീവനക്കാർക്ക് തങ്ങളുടെ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. എതിരാളികളായ ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ എന്നിവരും ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചതിന് പുറകെയാണിത്. കോവിഡ്-19 പ്രതിസന്ധിക്കിടയിലും ഐടി വ്യവസായം ഡിമാന്‍ഡിലേക്കും വളർച്ചയിലെക്കും മടങ്ങിവരുന്നതിന്റെ സൂചനയാണിത്.
2021 ന്റെ തുടക്കത്തിൽ കമ്പനി ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് ടെക് മഹീന്ദ്ര സിഇഒ സിപി ഗുർണാനി പറഞ്ഞു. എന്നാൽ വർദ്ധനവിന്റെ അളവ് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ജൂനിയർ ജീവനക്കാർക്കായിരിക്കും ശമ്പള വർദ്ധനവ് ആദ്യം ലഭിക്കുക. ഇതിന് പിന്നാലെ, മുതിർന്ന ജീവനക്കാർക്കും ലഭിക്കും.
ടെക് മഹീന്ദ്ര രണ്ടാം പാദത്തിൽ ശക്തമായ ലാഭക്കണക്കുകളാണ് രേഖപ്പെടുത്തിയത്. ഡിമാൻഡ്, സപ്ലൈ-സൈഡ് വീണ്ടെടുക്കൽ എന്നിവയുടെ പുനരുജ്ജീവനത്തിന്റെ പിന്നിൽ 6-പാദത്തിലെ ഉയർന്ന മാർജിനുകളാണ് കാരണമായത്. സഖ്യങ്ങളുടെ ശക്തി, ഉപഭോക്താക്കാളുടെ ശക്തി, 5ജിയുടെ ശക്തി, ഡിജിറ്റൽ ഓഫറുകളുടെ ശക്തി എന്നിവ തങ്ങൾക്ക് അനുകുലമായി പ്രവർത്തിക്കുന്നുവെന്നും ടെക് മഹീന്ദ്ര സിഇഒ സിപി ഗുർണാനി ഇടി നൗവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഈ കോവിഡ് 19 മഹാമരിയുടെ കാലത്ത് മറ്റ് സോഫ്റ്റ്‍വെയർ കമ്പനികളിലെ 1-2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ടെക് മഹിന്ദ്രയിലെ 20% ജീവനക്കാർ വിണ്ടും ഓഫീസിലെത്തിയിട്ടുണ്ട്. മുമ്പ് വെറും അഞ്ച് ശതമാനം ആളുകള്‍ മാത്രമാണ് ഓഫീസില്‍ ജോലിക്കെത്തിയിരുന്നതെങ്കില്‍, ഇപ്പോഴത് 20 ശതമാനമായി വര്‍ധിച്ചുവെന്നതും ശ്രദ്ധേയമാണ്. വൈറ്റ്ബോർഡുകളിലും വാട്ടർകൂളർ സംഭാഷണങ്ങളിലും ഇന്നൊവേഷൻ ഡ്രൈവറുകൾ നഷ്‌ടമായതിനാൽ അവർ പുറത്തുകടക്കാൻ നോക്കുന്നു. അവർ മുൻകുരുതൽ എടുക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ പരിവർത്തനത്തിനായി ക്ലയന്റുകൾ നിക്ഷേപം നടത്തുന്നതിനാൽ ഡിമാൻഡ് വർദ്ധിക്കുന്നതിന്റെ പ്രതിഫലനമാണിതെന്ന് ടെക് മഹീന്ദ്ര സിഎഫ്ഒ മനോജ് ഭട്ട് വ്യക്തമാക്കി. രണ്ടാം പാദത്തിൽ 421 മില്യൺ ഡോളറിന്റെ പുതിയ ഡീൽ വിജയങ്ങൾ കമ്പനി റിപ്പോർട്ട് ചെയ്തു. അവരിൽ ഭൂരിഭാഗവും ഡിജിറ്റൽ മേഖലയിലായിരുന്നു. ഇന്ത്യയിലെ മുൻനിര ഐടി കമ്പനികളായ ടിഎസിഎസ്, ഇൻഫോസിസ്, വിപ്രോ എന്നിവടങ്ങളിലെ ജീവനക്കാരിൽ ഏകദേശം 98% പേരും വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്യുന്നു. സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ മാനേജ്മെന്റ് പങ്കിട്ട ഡാറ്റ പ്രകാരമാണ് ഈ കണക്കുകൾ.