കേരളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണത്തിന് റെക്കോർഡ് വില. ജൂൺ 17 മുതൽ 35120 രൂപയ്ക്കാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4390 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം ഇത് നാലാം ദിവസമാണ് ഈ വിലയ്ക്ക് സ്വർണ വ്യാപാരം നടക്കുന്നത്. ജൂൺ 11നാണ് ആദ്യമായി കേരളത്തിൽ ചരിത്ര വിലയായ പവന് 35120 രൂപ സ്വർണത്തിന് രേഖപ്പെടുത്തിയത്.
എംസിഎക്സിലെ വില
ഇന്ത്യയിൽ സ്വർണ്ണ വിലയിൽ ഇന്ന് കാര്യമായ മാറ്റമില്ല. എംസിഎക്‌സിൽ ഓഗസ്റ്റ് സ്വർണ വില 10 ഗ്രാമിന് 47,350 രൂപയാണ്. എന്നാൽ വെള്ളി വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എംസിഎക്‌സ് സിൽവർ ഫ്യൂച്ചർ വില കിലോഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 47,790 രൂപയിലെത്തി. ആഗോള വിപണിയിൽ സ്വർണ്ണ വില സ്ഥിരമായി തുടരുന്നു. സ്‌പോട്ട് സ്വർണ നിരക്ക് ഔൺസിന് 1,723.19 ഡോളറാണ്. കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗത്തെക്കുറിച്ചുള്ള ഭയവും യുഎസ്-ചൈന പിരിമുറുക്കങ്ങളുമാണ് വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ.
വിവാഹങ്ങൾ കുറഞ്ഞിട്ടും; കേരളത്തിൽ സ്വർണ്ണത്തിന് വൻ ഡിമാൻഡ്, ബുക്കിംഗ് കൂടി
മറ്റ് വിലയേറിയ ലോഹങ്ങൾ
മറ്റ് വിലയേറിയ ലോഹങ്ങളിൽ വെള്ളി 0.7 ശതമാനം ഇടിഞ്ഞ് 17.38 ഡോളറിലെത്തി. പ്ലാറ്റിനം 0.1 ശതമാനം ഉയർന്ന് 805.34 ഡോളറിലെത്തി. നിരവധി യുഎസ് സംസ്ഥാനങ്ങളിൽ പുതിയ അണുബാധകൾ വർദ്ധിക്കുന്നതും ബീജിംഗിൽ ഒരു പുതിയ പൊട്ടിത്തെറി തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും തുറക്കുന്നതിലെ അപകടസാധ്യതകളെ ഓർമ്മപ്പെടുത്തുന്നു.
മാസാമാസം കാശ് അടച്ചും സ്വർണം വാങ്ങാം, ഈ മൂന്ന് ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങേണ്ടത് ഇങ്ങനെ
യുഎസ്-ചൈന സംഘർഷം
എന്നാൽ യുഎസ്-ചൈന സംഘർഷങ്ങൾ തുടരുകയാണ്. ചൈനയുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന ഭീഷണി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാഴാഴ്ച പുതുക്കി. അദ്ദേഹത്തിന്റെ നയതന്ത്ര ഉദ്യോഗസ്ഥർ ബീജിംഗുമായി ചർച്ച നടത്തിയിരുന്നു. രാഷ്‌ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്.
കേരളത്തിൽ സ്വർണത്തിന് ഇന്ന് റെക്കോർഡ് വില, പൊന്നിന് വീണ്ടും പൊന്നും വില
ഇന്ത്യയിൽ സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനൊപ്പം രണ്ടാം തരംഗ അണുബാധ സംബന്ധിച്ച ആശങ്കകളും സ്വർണ വിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞ സെഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 76.3 ൽ എത്തിയിരുന്നു. ഇന്ത്യയിൽ സ്വർണ വിലയിൽ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉൾപ്പെടുന്നു.