നിരന്തര പ്രത്യാഘാതങ്ങളാലും എക്കാലത്തേയും മോശപ്പെട്ട മാന്ദ്യത്താലും ബുദ്ധിമുട്ടുന്ന വാഹന വ്യാപാരം 2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ്-6 പ്രസരണ മാനദണ്ഡങ്ങളിലേക്ക് (Emission Standards) പരിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇത് പ്രഖ്യാപിച്ചതു മുതല്‍ ബിഎസ്-6 വാഹന വ്യവസായത്തില്‍ ചര്‍ച്ചാ വിഷയമാണ്. ബിഎസ്-6 ലേക്ക് മാറാനുള്ള സമയപരിധി അടുത്തു വരുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് വ്യക്തമാക്കുക അത്യാവശ്യമാണ്.
ഓഗസ്റ്റില്‍ ഒരു പത്രസമ്മേളനത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് പറയുകയുണ്ടായി, 2020 മാര്‍ച്ച് വരെ വാങ്ങിയ ബിഎസ്-4 വാഹനങ്ങള്‍ രജിസ്ട്രേഷന് കാലാവധി തീരും വരെ പ്രവര്‍ത്തനക്ഷമമായിരിക്കും എന്ന്. പുതിയ മാറ്റത്തിലൂടെ ബിഎസ്-4 വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് അവസാനമാവുകയാണ്.
എന്താണ് എമിഷന്‍ സ്റ്റാന്‍ഡാര്‍ഡ് അഥവാ പ്രസരണ മാനദണ്ഡം ?
മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള പുകയുടെ അളവ് പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രസരണ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡാര്‍ഡ് (BSES). 2000 ലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ബിഎസ്-2 നും ബിഎസ്-3 നും(2005ലും 2010ലും) ശേഷം, നിലവിലെ ബിഎസ്-4 വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയത് 2017 ലാണ്. പുറത്തുവിടുന്ന പുകയുടെ അളവ് കൂടുതല്‍ മലിനമാകാതിരിക്കാനാണ് ബിഎസ്-5 ഒഴിവാക്കി ബിഎസ്-4 നു ശേഷം ബിഎസ്-6 ലേക്ക് കടക്കുന്നത്.
നിരവധി നിര്‍മാതാക്കള്‍ ഇതിനോടകം ബിഎസ്-6 മോഡലുകള്‍ നിരത്തിലിറക്കി കഴിഞ്ഞു. നിലവില്‍ ഡല്‍ഹിയിലും. മറ്റ് തലസ്ഥാന നഗരങ്ങളിലുമാണ് ഇവ ലഭ്യമാകുന്നത്. മാരുതി സുസുക്കിയുടെ അഭിപ്രായത്തില്‍ ബിഎസ്-6 വാഹനങ്ങള്‍ ബിഎസ്-4 ഇന്ധനത്തിലും പ്രവര്‍ത്തിക്കും. മാരുതിയുെട ബിഎസ്-6 വാഹനങ്ങള്‍ പരീക്ഷണം നടത്തിയത് ബിഎസ്-4 ഇന്ധനത്തിലാണെന്ന് അവര്‍ ഈയിടെ അറിയിച്ചിരുന്നു. അതേപോലെ തന്നെ ബിഎസ്-4 വാഹനങ്ങളില്‍ ബിഎസ്-6 ഇന്ധനം ഉപയോഗിക്കാമെന്നും ഒരു റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി പറഞ്ഞത് ബിഎസ്-6 വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിന് മുമ്പു തന്നെ നിലവില്‍ 2 ലക്ഷത്തോളം ബിഎസ്-6 വാഹനങ്ങള്‍ അവര്‍ വിറ്റഴിച്ചു എന്നാണ്. 8 ബിഎസ്-6 മോഡല്‍ കാറുകളാണ് നിലവില്‍ മാരുതിക്കുള്ളത്. ഹ്യുണ്ടായ്, ക്യാ മോട്ടോര്‍സ്, മെഴ്സഡസ് എന്നിവയും പുതിയ ബിഎസ്-6 വാഹനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
എന്താണ് ബിഎസ്-6 സ്റ്റാന്‍ഡാര്‍ഡ് ?
2020 ഏപ്രില്‍ 1 മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങളും പാലിക്കേണ്ട പുതിയ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡാണ് ബിഎസ്-6. ബിഎസ്-5 വാഹനങ്ങളുടെ വില്‍പ്പന ഈ ദിവസം മുതല്‍ അവസാനിക്കും. 2020 ഏപ്രില്‍ 1 മുതല്‍ ഒരു ബിഎസ്-5 വാഹനവും വില്‍ക്കരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബര്‍ 24 ന് വിധി പ്രസ്താവിച്ചിരുന്നു. ബിഎസ്-6 ലേക്ക് പരിവര്‍ത്തനം ചെയ്യുന്നതോടെ 80 മുതല്‍ 90 ശതമാനം വരെ വായു മലിനീകരണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അഭിപ്രായപ്പെട്ടത്. നൈട്രജന്‍ ഓക്സൈഡ് പുറത്തുവിടുന്നത് ബിഎസ്-6 വാഹനങ്ങളിലൂടെ 25 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് മാരുതി സുസുക്കി പറഞ്ഞത്.
ബിഎസ്-6 ഇന്ധനത്തിലെ സള്‍ഫറിന്റെ അളവ് ബിഎസ്-4 ഇന്ധനത്തേക്കാള്‍ അഞ്ച് മടങ്ങ് കുറവാണ്. മാത്രമല്ല എല്ലാ വാഹനങ്ങളിലേയും ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക് (OBD), ആര്‍ഡിഇ എന്നിവയുടെ സാന്നിധ്യം പ്രസരണത്തിന്റെ തത്സമയ ട്രാക്കിംഗ് സജ്ജമാക്കും. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ബിഎസ്-6 പെട്രോള്‍ വാഹനങ്ങളില്‍ നിന്ന് കിലോമീറ്ററില്‍ 60 മില്ലിഗ്രാമില്‍ കൂടുതല്‍ നൈട്രജന്‍ ഓക്സൈഡ് പുറത്തുവരില്ല. അതേസമയം ഡീസല്‍ വാഹനങ്ങളില്‍ നിന്ന് കിലോമീറ്ററില്‍ 250 മില്ലിഗ്രാമില്‍ നിന്ന് 80 മില്ലിഗ്രാമായി കുറയും.
ബിഎസ്-6 ലേക്കുള്ള പരിവര്‍ത്തനം പെട്രോള്‍ വാഹനങ്ങളുടെ വില 10,000 രൂപയില്‍ നിന്ന് 20,000 രൂപവരെ ഉയര്‍ത്തും. ഡീസല്‍ എഞ്ചിനുകളെ ബിഎസ്-6 ലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് ചിലവുള്ളതിനാല്‍ ഡീസല്‍ വാഹനങ്ങളുടെ വില ഒരു ലക്ഷമോ അതിലധികമോ ഉയര്‍ന്നേക്കാം. ചെറിയ ഡീസല്‍ എഞ്ചിന് കാറുകളുടെ വില പുതിയ പരിവര്ത്തിനത്തിലൂടെ കുത്തനെ കൂടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. വിവിധ കാര്‍ നിര്‍മാതാക്കള്‍ ഇതിനോടകം ബിഎസ്-6 ലേക്ക് മാറിയ ഡീസല്‍ മോഡലുകളുടെ വില്പന നിര്‍ത്തിവെയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് അറിയിച്ചു കഴിഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഡിസല്‍ കാറുകളുടെ വില്പനയിലൂടെ മാത്രം 25 ശതമാനം ലാഭമുണ്ടാക്കിയ മാരുതി പോലും ബിഎസ്-6 ലേക്ക് പരിവര്‍ത്തനം ചെയ്ത വാഹനങ്ങള്‍ വില്പന ചെയ്യില്ലെന്ന് തീരുമാനിച്ചിരിക്കയാണ്. സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ബിഎസ്-4 വാഹനങ്ങള്‍ നിര്‍മിക്കുന്നത് നിര്‍ത്തുകയും, നിര്‍മിച്ചവ വിറ്റഴിക്കുകയും ചെയ്യുകയെന്നത് തന്നെ വാഹന നിര്‍മാതാക്കളെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. ഒപ്പം, മാന്ദ്യവും. ഉത്സവകാലമായതിനാല്‍ ആവശ്യകത കൂട്ടുന്നതിന് നിരവധി ഓഫറുകളാണ് കാര്‍ നിര്‍മാതാക്കള്‍ ആരംഭിച്ചിരിക്കുന്നത്.
ഒരു ബിഎസ്-4 വാഹനം വാഹനം വാങ്ങുന്നതിനേക്കാള്‍ നല്ലത് മാസങ്ങള്‍ക്കു ശേഷം ഇതേ വിലയില്‍ ബിഎസ്-6 വാഹനം വാങ്ങുന്നതാണെന്ന ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം. നമ്മുടെ പരിസ്ഥിതി ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കയാണ്. അതുകൊണ്ട് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ ഏപ്രില്‍ കാത്തിരുന്ന് ഒരു ബിഎസ്-6 വാഹനം വാങ്ങുവാന്‍ ശ്രമിക്കുക.
അതേസമയം, വാഹന നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം, 2020 ഏപ്രില്‍ 1 നകം ബിഎസ്-6 എമിഷന്‍ മാനദണ്ഡങ്ങളിലേക്ക് പരിധിയില്ലാത്ത മാറ്റം ഉറപ്പാക്കുന്നത് ഒരു മുന്‍ഗണനയാണ്. മാത്രമല്ല അത്യാവശ്യമായ ഈ മാറ്റം നിലവിലെ ഡിമാന്റിന്റെ പ്രധാന കാരണങ്ങളിലൊന്നായി അവരില്‍ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തെ ജിഡിപിയില്‍ 7 ശതമാനത്തിലധികം സംഭാവന നല്കുന്ന വാഹന വ്യവസായത്തിന്, ഏപ്രിലില്‍ ബിഎസ്-6 ന്റെ ഹരിത മാനദണ്ഡത്തിലേക്ക് മാറിയതിനുശേഷം, വാഹന വ്യപാരത്തിന്റെ മോശപ്പെട്ട അവസ്ഥയെ പിന്നിലാക്കാന്‍ കഴിയുമോ എന്നത് കണ്ടറിയണം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications