സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി പേയ്‌മെന്റ് ലഭിക്കുന്നതിനുള്ള ഒരു പ്രധാന യോഗ്യത ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു കമ്പനിയിൽ തുടർച്ചയായി അഞ്ച് വർഷം സേവനം അനുഷ്ഠിച്ചാൽ മാത്രമേ ഗ്രാറ്റുവിറ്റിയ്ക്ക് അർഹതയുള്ളൂ. ഗ്രാറ്റുവിറ്റിയെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരമിതാ..
ഗ്രാറ്റുവിറ്റി
ഒരു ജീവനക്കാരൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഓരോ വർഷവും 15 ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമാണ് ഗ്രാറ്റുവിറ്റി തുക. സ്വകാര്യ മേഖലയിലെ കമ്പനികളിൽ തൊഴിൽ കാലാവധി കൂടുതലായിക്കൊണ്ടിരിക്കുന്നതിനാൽ, ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുള്ള അഞ്ചുവർഷത്തെ തൊഴിൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കാലാവധി കുറയ്ക്കാം
റിപ്പോർട്ടുകൾ പ്രകാരം, സർക്കാരിന് അഞ്ച് വർഷത്തെ മാനദണ്ഡം ഒരു ഹ്രസ്വ കാലയളവിലേക്ക് ചുരുക്കാൻ കഴിയും. അതായത് ഒന്ന് മുതൽ മൂന്ന് വർഷം വരെ. കരാർ മേഖലയിലെ ജോലികളുടെ എണ്ണവും തൊഴിൽ സുരക്ഷയും കുറയുന്നതിനാൽ മിക്ക സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി ലഭിക്കാറില്ല.
കമ്പനികളുടെ കളികൾ
5 വർഷത്തെ പരിധി കാലഹരണപ്പെട്ടതാണെന്നും തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സ്വകാര്യമേഖലയിലെ കമ്പനികൾ ഈ മാനദണ്ഡം ഉപയോഗിച്ച് ചെലവ് കുറയ്ക്കുന്നതിന് ജീവനക്കാരെ അഞ്ച് വർഷത്തിനപ്പുറം തുടരാൻ അനുവദിക്കുന്നില്ല. ചെലവ് കുറയ്ക്കുന്നതിനായി ഗ്രാറ്റുവിറ്റിക്ക് യോഗ്യത നേടുന്നതിന് തൊട്ടുമുമ്പ് പല കമ്പനികളും തൊഴിലാളികളെ പുറത്താക്കുന്നതായി ട്രേഡ് യൂണിയനുകളും ആരോപിക്കുന്നു.
മാറ്റത്തിന് സാധ്യത
റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഓപ്ഷനുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ഒന്നുകിൽ ചില മേഖലകളിൽ മാത്രം ആനുപാതികമായ മാറ്റം അല്ലെങ്കിൽ എല്ലാ മേഖലകൾക്കും കാലാവധി കുറയ്ക്കുക. രണ്ടാമത്തെ ഓപ്ഷനാണ് കൂടുതൽ പിന്തുണ നേടിയിട്ടുള്ളത്. തൊഴിൽ മേഖല സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും 5 വർഷത്തെ കാലാവധി വെട്ടിക്കുറയ്ക്കണമെന്നും ഇത് വരാനിരിക്കുന്ന സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications