സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി പേയ്‌മെന്റ് ലഭിക്കുന്നതിനുള്ള ഒരു പ്രധാന യോഗ്യത ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നതായി ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു. നിലവിലെ നിയമങ്ങൾ അനുസരിച്ച്, ഒരു കമ്പനിയിൽ തുടർച്ചയായി അഞ്ച് വർഷം സേവനം അനുഷ്ഠിച്ചാൽ മാത്രമേ ഗ്രാറ്റുവിറ്റിയ്ക്ക് അർഹതയുള്ളൂ. ഗ്രാറ്റുവിറ്റിയെക്കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങൾക്കുള്ള ഉത്തരമിതാ..
ഗ്രാറ്റുവിറ്റി
ഒരു ജീവനക്കാരൻ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഓരോ വർഷവും 15 ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമാണ് ഗ്രാറ്റുവിറ്റി തുക. സ്വകാര്യ മേഖലയിലെ കമ്പനികളിൽ തൊഴിൽ കാലാവധി കൂടുതലായിക്കൊണ്ടിരിക്കുന്നതിനാൽ, ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുള്ള അഞ്ചുവർഷത്തെ തൊഴിൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ചില മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
കാലാവധി കുറയ്ക്കാം
റിപ്പോർട്ടുകൾ പ്രകാരം, സർക്കാരിന് അഞ്ച് വർഷത്തെ മാനദണ്ഡം ഒരു ഹ്രസ്വ കാലയളവിലേക്ക് ചുരുക്കാൻ കഴിയും. അതായത് ഒന്ന് മുതൽ മൂന്ന് വർഷം വരെ. കരാർ മേഖലയിലെ ജോലികളുടെ എണ്ണവും തൊഴിൽ സുരക്ഷയും കുറയുന്നതിനാൽ മിക്ക സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി ലഭിക്കാറില്ല.
കമ്പനികളുടെ കളികൾ
5 വർഷത്തെ പരിധി കാലഹരണപ്പെട്ടതാണെന്നും തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സ്വകാര്യമേഖലയിലെ കമ്പനികൾ ഈ മാനദണ്ഡം ഉപയോഗിച്ച് ചെലവ് കുറയ്ക്കുന്നതിന് ജീവനക്കാരെ അഞ്ച് വർഷത്തിനപ്പുറം തുടരാൻ അനുവദിക്കുന്നില്ല. ചെലവ് കുറയ്ക്കുന്നതിനായി ഗ്രാറ്റുവിറ്റിക്ക് യോഗ്യത നേടുന്നതിന് തൊട്ടുമുമ്പ് പല കമ്പനികളും തൊഴിലാളികളെ പുറത്താക്കുന്നതായി ട്രേഡ് യൂണിയനുകളും ആരോപിക്കുന്നു.
മാറ്റത്തിന് സാധ്യത
റിപ്പോർട്ട് അനുസരിച്ച്, രണ്ട് ഓപ്ഷനുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. ഒന്നുകിൽ ചില മേഖലകളിൽ മാത്രം ആനുപാതികമായ മാറ്റം അല്ലെങ്കിൽ എല്ലാ മേഖലകൾക്കും കാലാവധി കുറയ്ക്കുക. രണ്ടാമത്തെ ഓപ്ഷനാണ് കൂടുതൽ പിന്തുണ നേടിയിട്ടുള്ളത്. തൊഴിൽ മേഖല സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയും 5 വർഷത്തെ കാലാവധി വെട്ടിക്കുറയ്ക്കണമെന്നും ഇത് വരാനിരിക്കുന്ന സാമൂഹിക സുരക്ഷാ കോഡിന്റെ ഭാഗമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications