ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് തുടരുകയാണ്. മാര്‍ച്ച് 20ാം തിയതി മൂല്യം ഒരു ശതമാനം ഇടിഞ്ഞ് 75.31 എന്ന നിലയിലെത്തി. വ്യാപാരത്തിന്റെ അവസാനം 74.99 ആയിരുന്നു രൂപയുടെ മൂല്യം. റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകാത്തതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളും ബോണ്ടുകളും ഉപേക്ഷിച്ചതും രൂപയുടെ ഇടിവിന് കാരണമായി. എന്നാല്‍ രൂപയുടെ മൂല്യചുതി ദലാള്‍ സ്ട്രീറ്റില്‍ മാത്രമല്ല, ഇന്ത്യയുടെ ഇറക്കുമതിയെയും ബാധിക്കും. ഇറക്കുമതിക്കായി കമ്പനികള്‍ അധിക തുക നല്‍കേണ്ടി വരുന്നതോടെ ഇത് സാധാരണക്കാരെയും സ്വാധീനിക്കും. ഏതൊക്കെ വഴികളിലൂടെയാണ് രൂപയുടെ ഇടിവ് സാധാരണക്കാരനെ ബാധിക്കുകയെന്ന് നോക്കാം;
പലചരക്ക്
കഴിഞ്ഞ കുറച്ച് കാലമായി വര്‍ദ്ധിച്ച് വരുന്ന പണപ്പെരുപ്പ നിരക്കാണ് ഇന്ത്യയെ ബാധിച്ചിരുന്ന പ്രധാന പ്രശ്നം. ഡോളറിനെതിരെ രൂപയുടെ നില മോശമായത് അസംസ്കൃത എണ്ണയുടെ ഇറക്കുമതി വില ഉയരാന്‍ കാരണമായി. ഈ മാസം ആദ്യം സൗദി അറേബ്യയില്‍ എണ്ണ വില താഴ്ന്നിട്ടും ഇന്ത്യയിലെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയായിരുന്നു. ഇതുവഴി അസംസ്കൃത എണ്ണ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, ഷാംപൂകള്‍ തുടങ്ങിയ വസ്തുക്കളുടെ വില ഉയരും.
വിദേശ വിദ്യാഭ്യാസത്തിന്റെ ചെലവ്
പല ഇന്ത്യക്കാര്‍ക്കും വിദേശ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടാനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസ വായ്പകളാണ്. അതിനാല്‍ രൂപയിലുണ്ടായ ഇടിവ് അവരുടെ വായ്പകളെയും ബാധിക്കും. ഇന്ത്യയിലെ ബാങ്കുകള്‍ രൂപയിലാണ് വായ്പകള്‍ നല്‍കുന്നത്. എന്നാല്‍ വിദേശ സര്‍വകലാശാലകള്‍ ഡോളറിലാണ് പണം സ്വീകരിക്കുന്നത്. ഇത് വിദ്യാര്‍ഥികളെ കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ നിര്‍ബന്ധിതരാക്കും.
ശമ്പളവും ജോലിയും നഷ്ടപ്പെടും
കൊറോണ വൈറസ് പകര്‍ച്ചവ്യാധി ഇതിനോടകം തന്നെ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മൂവായിരത്തോളം ജീവനക്കാരെ പിരിച്ച് വിടുമെന്ന് എക്സ്പീഡിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യയെ രക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഉത്തേജന പാക്കേജുകള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നു. പലര്‍ക്കും ജോലി നഷ്ടപ്പെട്ടേക്കാം. ഇറക്കുമതി ഉല്‍പ്പന്നങ്ങളെ ആശ്രയിച്ചാണ് പല കമ്പനികളും പ്രവര്‍ത്തിക്കുന്നത് തന്നെ. രൂപയുടെ ഇടിവ് ഈ മേഖലകളെ നേരിട്ട് ബാധിക്കും.
വാഹനം വാങ്ങുമ്പോള്‍
രൂപയുടെ ഇടിവ് വാഹനങ്ങളുടെ വിലയെയും ബാധിച്ചേക്കും. കൊറോണ വൈറസ് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ വാഹന വ്യവസായം മോശം അവസ്ഥയിലായിരുന്നു. ചൈന വ്യവസായ ശാലകള്‍ അടച്ചതോടെ ഈ പ്രതിസന്ധി രൂക്ഷമായി. ഇറക്കുമതി ചെയ്ത യന്ത്രസാമഗ്രികളെ ആശ്രയിച്ചാണ് വാഹന വ്യവസായം മുന്നോട്ട് പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച കാരണം വലിയ തുക റോയല്‍റ്റി കൊടുത്ത് പല സ്ഥാപനങ്ങള്‍ക്കും നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുമതി ചെയ്യേണ്ടി വരും. ഈയൊരവസരത്തില്‍ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ വേറെയൊരു വഴിയില്ല.
ഇലക്ട്രോണിക് സാധനങ്ങള്‍
ഇറക്കുമതി ചെയ്ത സാധനങ്ങളെയും സര്ക്യൂട്ടറുകളെയും വളരെയധികം ആശ്രയിക്കുന്ന മറ്റൊരു വ്യവസായം ഇലക്ട്രോണിക്സ് ആണ്. ചൈനയുടെ ഉല്‍പ്പാദന മാന്ദ്യം മൊബൈല്‍ വ്യവസായത്തെ ഇതിനോടകം ബാധിച്ചിട്ടുണ്ട്. കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ചൈനയിലെ ഫാക്ടറികള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ ഇലക്ട്രോണിക്സ് റീട്ടെയിലര്‍മാര്‍ ആശങ്കപ്പെടേണ്ടതില്ല. എന്നിരുന്നാലും രൂപയുടെ ഇടിവ് ഇറക്കുമതിക്ക് വലിയ തുക നല്‍കേണ്ട സ്ഥിതിയിലേക്ക് നയിച്ചേക്കാം. ഇത് ആത്യന്തികമായി ഉപഭോക്താക്കളില്‍ നിന്നായിരിക്കാം ഈടാക്കുക. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ടെലിഫോണുകള്‍ എന്നിവ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കാണ് വില വര്‍ദ്ധിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications