ഒരു നിശ്ചിത സ്ഥാപനത്തിന് വേണ്ടി ജോലി ചെയ്യുന്ന ജീവനക്കാരന് തൊഴിലുടമ നല്കുന്ന ആനുകൂല്യമാണ് ഗ്രാറ്റുവിറ്റി. ചുരുങ്ങിയത് 5 വര്‍ഷം തുടര്‍ച്ചയായി സേവനം നല്കിയ വ്യക്തികള്‍ക്ക് വിരമിക്കല്‍, രാജിവെക്കല്‍, പിരിച്ചുവിടല്‍ തുടങ്ങിയ അവസരങ്ങളില്‍ സ്ഥാപനങ്ങള്‍ നഷ്ടപരിഹാരം നല്‍കും. മരണം, വൈകല്യം തുടങ്ങിയ അവസരങ്ങൡ 5 വര്‍ഷത്തെ സേവനമെന്ന വ്യവസ്ഥയ്ക്ക് ഇളവുണ്ട്. 5 വര്‍ഷത്തെ ജോലിക്ക് ശേഷം വിരമിക്കാന്‍ പദ്ധതിയിടുന്ന ഒരാള്‍ക്ക് ഗ്രാറ്റുവിറ്റി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് തുക കണക്കാക്കാം. എന്നാല്‍ ഒരു വ്യക്തിക്ക് സ്ഥാപനത്തില്‍ നിന്നും ലഭിക്കേണ്ട ഗ്രാറ്റുവിറ്റി തുകയ്ക്ക് നിശ്ചിത ശതമാനം നിശ്ചയിച്ചിട്ടില്ല.
രണ്ട് കാര്യങ്ങളാണ് ഗ്രാറ്റുവിറ്റിയെ ആശ്രയിച്ചിരിക്കുന്നത്. സേവന കാലയളവും അവസാനം ലഭിച്ച ശമ്പളവും ആണ് ആദ്യത്തെത്. രണ്ടാമത്തേത് 1972ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട്, സര്‍ക്കാര്‍ ഇതര ജീവനക്കാരെ രണ്ട് വിഭാഗമായി തിരിച്ച് എത്ര ശതമാനം ഗ്രാറ്റുവിറ്റി നല്‍കണമെന്ന് ഈ ആക്ടില്‍ പറയുന്നു. ആക്ടിന് കീഴിലുള്ള ജീവനക്കാരും ആക്ടിന് കീഴില്‍ വരാത്ത ജീവനക്കാരുമാണ് ആ രണ്ട് വിഭാഗങ്ങള്‍. സര്‍ക്കാര്‍ ജീവനക്കാരും സ്വകാര്യ ജീവനക്കാരും ഈ ആക്ടിന് കീഴില്‍ വരുന്നു. ചുരുങ്ങിയത് 10 ജീവനക്കാരുമായി 12 മാസത്തിലേറെ പ്രവര്‍ത്തിക്കുന്ന കമ്പനി ഗ്രാറ്റുവിറ്റി നല്‍കേണ്ടതുണ്ട്.
ഗ്രാറ്റുവിറ്റി യോഗ്യത
ജീവനക്കാര്‍ പെന്ഷന് കൊടുത്ത് പിരിയലിന് അര്‍ഹരായിരിക്കണം
ജോലിയില്‍ നിന്നും വിരമിച്ചിരിക്കണം.
തൊഴിലിടത്തില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കണം.
ജീവനക്കാരന് മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍
ഗ്രാറ്റുവിറ്റി കണക്കാക്കുന്ന വിധം
ജോലി ചെയ്ത കാലാവധിയെയും അവസാനമായി ലഭിച്ച ശമ്പളത്തെയും ആശ്രയിച്ചാണ് ഗ്രാറ്റുവിറ്റി തുക കണക്കാക്കുന്നത്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടക്കമുള്ള അവസാന സാലറി x സേവന കാലാവധി x 15/26. ഇതാണ് സൂത്രവാക്യം. ഈ സൂത്രവാക്യം അനുസരിച്ച് 6 മാസമോ അതില്‍ കൂടുതലോ കാലം ജോലി ചെയ്താല്‍ അത് ഒരു വര്‍ഷത്തെ സേവനമായി കണക്കാക്കുന്നു. അതായത് 5 വര്‍ഷവും 7 മാസവും ജോലി ചെയ്ത ശേഷമാണ് രാജിവെക്കുന്നതെങ്കില്‍ ഗ്രാറ്റുവിറ്റി ആനുകൂല്യത്തിനായി വര്‍ഷങ്ങളുടെ എണ്ണം 6 ആയി കണക്കാക്കും. അതേസമയം 5 വര്‍ഷവും അഞ്ച് മാസവുമാണെങ്കില്‍ ഗ്രാറ്റുവിറ്റി കണക്കു കൂട്ടാന്‍ 5 വര്‍ഷമാണ് കണക്കാക്കുക. ഗ്രാറ്റുവിറ്റി നിയമപ്രകാരം ഗ്രാറ്റുവിറ്റി തുക 10 ലക്ഷത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല. അധിക തുക എക്സ് ഗ്രേഷ്യയായി കണക്കാക്കും.
ഗ്രാറ്റുവിറ്റി സൂത്രവാക്യം
1972ലെ പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിന് കീഴില്‍ വരുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കുന്ന വിധം
ഓരോ വര്‍ഷവും ജീവനക്കാരന്റെ സേവനത്തിന്റെ 15 ദിവസം അടിസ്ഥാനമാക്കിയാണ് ഈ കണക്കുകൂട്ടല്‍. അതായത് 15 x അവസാനമായി ലഭിച്ച ശമ്പളം x ജോലി ചെയ്ത കാലാവധി ഹരിക്കണം 26. അവസാനമായി ലഭിച്ച ശമ്പളം, ക്ഷാമബത്ത, വില്‍പ്പന വഴി ലഭിച്ച കമ്മീഷന് തുടങ്ങിയവ അടങ്ങുന്നതാണ് അടിസ്ഥാന വേതനം. ഉദാഹരണത്തിന് 60,000 രൂപ ശമ്പളം ലഭിക്കുന്ന ഒരാള്‍ 20 വര്‍ഷവും 7 മാസവും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുവെങ്കില്‍ അയാളുടെ ഗ്രാറ്റുവിറ്റി ഇപ്രകാരമാണ് കണക്കാക്കുക.
(15 X 60,000 X 21) /26 = 7.26 ലക്ഷം
ആക്ടിന് കീഴില്‍ വരാത്ത ജീവനക്കാരുടെ ഗ്രാറ്റുവിറ്റി കണക്കാക്കുന്ന വിധം
ആക്ടിന് കീഴില്‍ സ്ഥാപനം വരില്ലെങ്കില്‍ പോലും ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണ്. മാസത്തിന്റെ പകുതി ശമ്പളം അടിസ്ഥാനമാക്കിയാണ് ഈ അവസരത്തില്‍ ഗ്രാറ്റുവിറ്റി കണക്കാക്കുക. ഇവിടെയും ക്ഷാമബത്ത, വില്‍പ്പന അടിസ്ഥാനമാക്കിയുള്ള കമ്മീഷന് എന്നിവ അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുന്നു. സൂത്രവാക്യം ഇങ്ങനെയാണ്: (15 X അവസാനമായി ലഭിച്ച ശമ്പളം X ജോലി കാലാവധി) 30 കൊണ്ട് ഹരിക്കുന്നു. അതായത് 60,000 രൂപ ശമ്പളം ലഭിക്കുന്ന ഒരു വ്യക്തിയുടെ ഗ്രാറ്റുവിറ്റി (15 X 60,000 X 20) / 30 = 6 ലക്ഷം രൂപ ആയിരിക്കും.
സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി
മുകളില്‍ കൊടുത്ത രണ്ട് സമവാക്യങ്ങള്‍ അനുസരിച്ചാണ് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെയും ഗ്രാറ്റുവിറ്റി കണക്കാക്കുക. അതേസമയം, സ്ഥാപനങ്ങള്‍ ആക്ടിന് കീഴിലാണോ അല്ലയോ എന്നത് അനുസരിച്ച് ഗ്രാറ്റുവിറ്റി തുകയും വ്യത്യാസപ്പെടും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications