തുണി മില്ലൂടെ പിറന്ന ടാറ്റ എന്ന ബിസിനസ് രംഗത്തെ വൻമരത്തിന് വിത്തുപാകിയത് 1869 ല്‍ ജംഷദ്ജി നസര്‍വാന്‍ജി ടാറ്റ എന്ന 29 കാരനാണ്. 21,000 രൂപയുമായി അദ്ദേഹം പഴയ ഓയിൽ മിൽ ഏറ്റെടുത്ത് ആരംഭിച്ച ബിസിനസ് സംരംഭമാണ് ഇന്ന് കാണുന്ന വലിപ്പത്തിലുള്ള ടാറ്റയുടെ ആദ്യ രൂപം. 1898 ല്‍ നിർമാണം ആരംഭിച്ച് 1903 ൽ പൂർത്തിയാക്കിയ മുംബൈയിലെ താജ് മഹൽ ഹോട്ടൽ (താജ് ഹോട്ടൽ) അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളായിരുന്നു.
അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ആശയങ്ങളും പിന്തുടർന്നാണ് ടാറ്റഗ്രൂപ്പ് ഓരോ പടികളും മുന്നോട്ട് പോയത്. 1904 ൽ ജംഷദ്ജി ടാറ്റയുടെ മരണ ശേഷം കമ്പനിയുടെ തലപ്പത്തെത്തിയ ഡോറാബ്ജി ഓരോ ആഗ്രഹങ്ങളും പൂർത്തിയാക്കി.
ജംഷദ്ജിയുടെ വലിയ ആഗ്രഹങ്ങായിരുന്നു വിദ്യാർഥികൾക്കായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിക്കുകയെന്നത്. ഇതോടൊപ്പം സീറ്റീൽ പ്ലാൻും മുബൈയിൽ ഹൈഡ്രോപവർ പ്ലാന്റും അദ്ദേഹം സ്വപ്നം കണ്ടിരുന്നു. 1907 ല്‍ ദോറാബ്ജി ടാറ്റാ സ്റ്റീലിന്റെ ആദ്യ രൂപമായ ടാറ്റ ആയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനി ജംഷദ്പൂരിൽആരംഭിച്ചു.
1909 തിൽ രാജ്യത്തെ ആദ്യ ശാസ്ത്ര റിസർച്ച് സ്ഥാപനമായി ഇന്ത്യൻ ഇന്‍സിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരുവിൽ ആരംഭിച്ചു. 1910 ല്‍ ബോംബെയിൽ ആരംഭിച്ച ജല വൈദ്യുത പദ്ധതിയാണ് ഇന്നത്തെ ടാറ്റ പവർ. ഇത്തരത്തിൽ ജംഷദ്ജീയുടെ ആഗ്രഹങ്ങൾ അദ്ദേഹം മരണപ്പെട്ട് ആറു വർഷങ്ങൾക്കുള്ളിൽ തന്നെ അടുത്ത തലമുറ നടപ്പാക്കി.
കോൾഡ് സ്റ്റോറേജ്
ഇതിനൊപ്പം പുതിയ ആശയങ്ങളുടെയും സ്വപ്നങ്ങളുടോയും ലോകമായിരുന്നു ജംഷ്ദജി ടാറ്റ. ഇതിൽ ഒന്നായിരുന്നു ടാറ്റ ഷിപ്പിംഗ് കമ്പനി. മറ്റൊരു പദ്ധതി മുംബൈയില്‍ ഒരു കോള്‍ഡ് സ്‌റ്റോറേജ് സ്ഥാപിക്കാനായിരുന്നു.
മുംബൈയില്‍ പഴങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും മതിയായ ശീതീകരണം സംവിധാനം ഇല്ലാതിരുന്ന കാലത്ത് 1890ൽ പ്ലേഗിന് പിന്നാലെ വന്ന ഭക്ഷ്യക്ഷാമം തടയാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതിനായി മുംബൈയിൽ സ്ഥലം തിരഞ്ഞെടുക്കുകയും പരീക്ഷണങ്ങള്‍ക്കായി അമേരിക്കന്‍ കമ്പനിയില്‍ നിന്ന് ഉപകരണങ്ങൾ വാങ്ങുകയും ചെയ്തു. ന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ആശയത്തിന് ജനപിന്തുണ ലഭിക്കാത്തതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടു പോകാനായില്ല.
ടാറ്റ ഷിപ്പിംഗ് കമ്പനി
രാജ്യത്ത് നടത്തിയ ചൂഷണങ്ങൾക്കൊപ്പം കടലിലും ബ്രിട്ടീഷ് ഷിപ്പിംഗ് കമ്പനികൾ നടത്തിയ കൊള്ളയാണ് ഇതിനെതിരെ ഒരു ബിസിനസുമായി ഇറങ്ങാൻ ജംഷദ്ജിയെ പ്രേരിപ്പിച്ചത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള പെനിന്‍സുലര്‍ ആന്‍ഡ് ഓറിയന്റല്‍ (P&O) അമിത ചാർജമായിരുന്നു ഈടാക്കിയിരുന്നത്.
ഇതിനെ തുടര്‍ന്ന ജപ്പാന്‍ കമ്പനിയായ നിപ്പോണ്‍ യൂസെന്‍ കൈഷയുമായി ചേര്‍ന്ന ആദ്യത്തെ ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനി, ടാറ്റ ഷിപ്പിംഗ് ലൈൻ 1893 ൽ പിറന്നു. ബോംബെ-ചൈന-ജപ്പാന്‍ റൂട്ടില്‍ രണ്ട് ചരക്ക് കപ്പലുകള്‍ ടാറ്റ ഷിപ്പിംഗ് ലൈൻ സർവീസ് നടത്തി. ഇതോടൊ ഈ മേഖലയിൽ കപ്പൽ ചരക്ക് ഗതാഗതത്തിൽ വലിയ മത്സരം വന്നു.
മത്സരം
ക്യുബിക് ടണ്ണിന് 19 രൂപയായിരുന്നു പെനിന്‍സുലര്‍ ആന്‍ഡ് ഓറിയന്റല്‍ കമ്പനിയുടെ നിരക്ക്. ടാറ്റ 12 രൂപ ഈടാക്കി ചരക്കെടുക്കാൻ തുടങ്ങിയതോടെ പെനിന്‍സുലര്‍ ആന്‍ഡ് ഓറിയന്റല്‍ വലിയ വില കുറവിലേക്ക് നീങ്ങി. ടണ്ണിന് 1.8 രൂപയും ജപ്പാനിലേക്ക് സൗജന്യമായി പരുത്തി കൊണ്ടു പോവുകയുമെന്ന അസാധരണ ഓഫർ കമ്പനി മുന്നോട്ട് വെച്ചു. ഇതോടെ ടാറ്റ ഷിപ്പിംഗ് ലൈൻസുമായി കരാറുണ്ടായിരുന്ന മുംബെെയിലെ മിക്ക മില്ലുടമകളും ടാറ്റയുമായുള്ള കരാർ ഒഴിവാക്കി.
അടച്ചു പൂട്ടൽ
ഇന്ത്യയിലെ ബ്രിട്ടീഷ് സര്‍ക്കാര്‍ സബ്‌സിഡി വാങ്ങുന്ന പെനിന്‍സുലര്‍ ആന്‍ഡ് ഓറിയന്റല്‍ കമ്പനിയുടെ വിലയോട് ടാറ്റയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ജംസെറ്റ്ജി ടാറ്റ ബ്രിട്ടീഷ് സർക്കാറുമായി വിഷയം ആവര്‍ത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കമ്പനികൾ ഓരോന്നായി കൊഴിഞ്ഞതോടെ ടാറ്റ ഷിപ്പിംഗ് ലൈൻ ഒടുവിൽ അടച്ചുപൂട്ടി. ഇവിടെയും തളരാത്ത പുതിയ തലമുറ പുതിയ ഷിപ്പിംഗ് കമ്പനി ആരംഭിച്ചു.
നേരത്തെ സഹകരിച്ച നിപ്പോണ്‍ യൂസെന്‍ കൈഷയുമായി 50:50 സംയുക്ത സംരംഭമെന്ന നിലയിൽ ടാറ്റ എൻവൈകെ ഷിപ്പിംഗ് കമ്പനി 2007 മുതൽ പ്രവർത്തിക്കുന്നുണ്ട്. കമ്പനിയിൽ ടാറ്റാ സ്റ്റീലിനാണ് 50 ശതമാനം ഓഹരി പങ്കാളിത്തമുള്ളത്.
ചിത്രത്തിന് കടപ്പാട്- ടാറ്റ NYK
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications