വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി 100 രൂപയുടെ നാണയം പുറത്തിറക്കി. വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ച ചടങ്ങിൽ സിന്ധ്യ കുടുംബാംഗങ്ങൾ, മുഖ്യമന്ത്രിമാർ, നിരവധി സംസ്ഥാനങ്ങളിലെ ഗവർണർമാർ എന്നിവരുൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു. രാജ് കുടുംബത്തിൽ ജനിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ച അപൂർവ വ്യക്തിത്വമാണ് വിജയ രാജെ സിന്ധ്യയെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേൽ പറഞ്ഞു.

പൊതുജീവിതത്തിൽ, ദരിദ്രർക്കും, നിരാലംബർക്കും, ഇരകൾക്കുമായി നിരന്തരമായ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ വിജയ രാജെ സിന്ധ്യ അഞ്ച് തവണ ലോക്സഭാ അംഗമായും ഒരു തവണ രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1919 ഒക്ടോബർ 12 ന് മധ്യപ്രദേശിലെ സാഗറിലാണ് വിജയ രാജെ സിന്ധ്യ ജനിച്ചത്. ഇവരുടെ മകൻ മാധവ് റാവു സിന്ധ്യ കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മധ്യപ്രദേശ് സർക്കാരിലെ മന്ത്രി യശോദര രാജെ സിന്ധ്യയുമാണ് മറ്റ് മക്കൾ.
മാധവ് റാവുവിന്റെ മകൻ ജ്യോതിരാദിത്യ സിന്ധ്യ ദീർഘകാലം കോൺഗ്രസിൽ അംഗമായ ശേഷം ഇപ്പോൾ ബിജെപിയിൽ ചേർന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications