കൊച്ചി: ദുബായ് ആസ്ഥാനമായുള്ള ബ്രിക്സറ്റൻ ഇന്റർനാഷ്ണൽ ഗ്രൂപ്പ് കൊച്ചിയിൽ ഇന്റസ്ട്രിയൽ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നു.
വ്യവസായ, വാണിജ്യ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള മുഴുവന്‍ വസ്തുക്കളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് 2 ലക്ഷം സ്‌ക്വയര്‍ ഫീറ്റിലാണ് സംരംഭം ഒരുങ്ങുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകും. 1200കോടി രൂപയാണ് മുതല്‍മുടക്ക്.
ഒരു സാധാരണ വിപണന കേന്ദ്രം എന്നതിലുപരി, പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നു എന്നതാണ് പ്രധാന പ്രത്യേകതയെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഇത്തരമൊരു സംരംഭം ആദ്യമാണ്. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപസംഗമമായ അസന്‍ഡില്‍ ബ്രിക്‌സ്റ്റണ്‍ ഗ്രൂപ്പ് പ്രതിനിധികള്‍ പങ്കാളികളായിരുന്നു. നിക്ഷേപസൗഹൃദ കേരളത്തെ പരിചയപ്പെടുത്താന്‍ സംഘടിപ്പിച്ച അസന്‍ഡിന്റെ വിജയം കൂടിയാണ് ഈ സംരംഭം. കേരളത്തില്‍ പുതുമയുള്ള ഒരു ബിസിനസ് സംരംഭം ആരംഭിക്കാന്‍ മുന്നോട്ടുവന്ന ബ്രിക്‌സ്റ്റണ്‍ ഗ്രൂപ്പിന് ആശംസകൾ നേരുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം നൂതന സാങ്കേതിക വിദ്യയിൽ രണ്ടര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്ന് ബ്രിക്സ്റ്റൺ ഇൻഡസ്ട്രിയൽ സ്മാർട് സിറ്റി ചെയർമാൻ എംപി സിറാജ് പറഞ്ഞു.ബ്രിക്സ് സ്മാർട്ട് മാൾ ആണ് പദ്ധതിയിലെ ഏറ്റവും വലിയ ആകർഷണം.
സ്മാർട്ട് റീട്ടെയ്ലേഴ്സിലൂടെയും കൺസ്ട്രക്ഷൻ ആൻഡ് മാനുഫാക്ചറിംഗ് മേഖലയിലെ മൂന്നൂറോളം ഔട്ട് ലെറ്റുകളും ഒരു ലക്ഷത്തോളം ഉത്പന്നങ്ങളും ലഭ്യമാകുന്നതാണ് മാൾ. ഹോം ഫർണിഷിങ് സെന്റർ,സ്മാർട്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം,ടെക്‌നോളജി ഹബ്ബ്
എന്നിവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. കൂടാതെ ബിസിനസ് സെന്റർ, കോ വർക്കിംഗ് ഹബ്, സ്മാർട്ട് വെയർഹൗസ്, ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്റർ തുടങ്ങിയവും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.
എല്ലാവര്‍ക്കും 'പൈപ്പ് വെള്ളം'... സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് മൂന്ന് ലക്ഷം കോടി രൂപ!
ആക്സെഞ്ചറിനെ മറികടന്ന് ടിസിഎസ്, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി
പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി
കൊറോണ മഹാമാരിയ്ക്കിടെ മുകേഷ് അംബാനി സമ്പാദിച്ചത് മണിക്കൂറിൽ 90 കോടി രൂപ