ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ആണ് രണ്ടായിരത്തിന്റെ പുതിയ നോട്ട് രാജ്യത്ത് നിലവില്‍ വരുന്നത്. ചിപ്പ് ഘടിപ്പിച്ച നോട്ട് എന്നൊക്കെ പറഞ്ഞ് പ്രചരണം പലവിധമുണ്ടായിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടന രക്ഷപ്പെടുന്നു എന്നും പ്രചാരണം ഉണ്ടായി.
എന്നാല്‍, സമ്പദ് ഘടനയ്ക്ക് നോട്ട് നിരോധനം ഉണ്ടാക്കിയത് വലിയ ആഘാതമാണ് എന്നാണ് വലിയൊരു വിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അന്ന് പുതിയതായി അവതിരിപ്പിച്ച രണ്ടായിരിത്തിന്റെ നോട്ടുകള്‍ ഇപ്പോള്‍ കണികാണാന്‍ പോലും കിട്ടാത്ത സ്ഥിതിയും ആണ്. എന്തുകൊണ്ടാണിത്? സര്‍ക്കാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്...
നോട്ടിന്റെ വരവ്
ഇന്ത്യയിലെ ഏറ്റവും വലിയ നോട്ടാണ് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട്. അതിന് താഴെ പിന്നെയുള്ളത് 200, 100, 50, 20, 10 രൂപ നോട്ടുകളാണ്. നോട്ട് നിരോധനത്തിന് പിറകെ 2016 നവംബര്‍ 10 ന് രണ്ടായിരത്തിന്റെ പുത്തന്‍ നോട്ട് അവതരിപ്പിച്ചത്.
രണ്ട് വര്‍ഷമായി അച്ചടിയില്ല
അന്ന് വലിയ ആഘോഷത്തോടെ പുറത്തിറക്കിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അച്ചടിക്കുന്നില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ധന സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ ആണ് ലോക്സഭയെ ഈ വിവരം അറിയിച്ചത്.
എത്രയുണ്ട്
2018 മാര്‍ച്ച് 30 വരെ സര്‍ക്കുലേഷനില്‍ ഉണ്ടായിരുന്ന രണ്ടായിരം രൂപ നോട്ടുകളുടെ കണക്കും പുറത്ത് വിട്ടിട്ടുണ്ട്. 3,362 ദശലക്ഷം നോട്ടുകളാണത്രെ 2016 മുതല്‍ 2018 വരെ അച്ചടിച്ചിട്ടുള്ളത്. മൊത്തം കറന്‍സികളുടെ വെറും 3.27 ശതമാനം മാത്രമാണിത്. 2021 ഫെബ്രുവരി 26 വരെയുള്ള കണക്ക് പ്രകാരം 2,499 ദശലക്ഷം രണ്ടായിരം രൂപ നോട്ടുകളാണ് സര്‍ക്കുലേഷനിലുള്ളത്.
കുത്തനെ കുറച്ചു
റിസര്‍വ്വ് ബാങ്ക് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 2016-2017 സാമ്പത്തിക വര്‍ഷത്തില്‍ 3,542.991 ദശലക്ഷം രണ്ടായിരം രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ ഇത് വെറും 111.507 ദശലക്ഷം നോച്ചുകളായി കുരച്ചു. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് പിന്നേയും 46.690 നോട്ടുകളായി കുറച്ചു. അതിന് ശേഷം രണ്ടായിരം രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല.
നോട്ട് നിരോധനം
2016 നവംബര്‍ 8 ന് രാത്രിയില്‍ ആയിരുന്നു രാജ്യത്തെ ഞെട്ടിച്ച നോട്ട് നിരോധന പ്രഖ്യാനം. അന്ന് അര്‍ദ്ധ രാത്രി മുതല്‍ പ്രചാരച്ചിലുള്ള 1,000 രൂപ 500 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സാധാരണക്കാര്‍ വലിയ പ്രതിസന്ധി നേരിടുകയും എടിഎമ്മുകള്‍ക്ക് മുന്നിലെ ക്യൂവില്‍ ആളുകള്‍ കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.
കള്ളപ്പണവും കള്ളനോട്ടും
കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു നോട്ട് നിരോധനം നടത്തിയത് എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതോടൊപ്പം കള്ളനോട്ട് ഇല്ലായ്മ ചെയ്യാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ രണ്ടായിരം രൂപയുടെ പുതിയ നോട്ട് പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതിന്റെ കള്ളനോട്ടുകളും വ്യാപകമായി പുറത്തിറങ്ങിയിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications