പി.എഫ്. നിക്ഷേപത്തിന് പലിശ 8.7 ശതമാനം

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 2015-16 വര്‍ഷം 8.7 ശതമാനം പലിശ നല്‍കാന്‍ ധനകാര്യ മന്ത്രാലയം തീരുമാനിച്ചു. ഫിബ്രവരി 16-നു ചേര്‍ന്ന പ്രോവിഡന്റ് ഫണ്ട് ട്രസ്റ്റിമാരുടെ യോഗം 8.8 ശതമാനം പലിശയാണ് ശുപാര്‍ശചെയ്തത്. എന്നാല്‍, ധനമന്ത്രാലയം അതില്‍ നേരിയ കുറവുവരുത്തി. തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയെ അറിയിച്ചു.

 പി.എഫ്. നിക്ഷേപത്തിന് പലിശ 8.7 ശതമാനം

2013-14ലും 2014-15ലും 8.75 ശതമാനമായിരുന്നു പലിശ. അതിനുമുമ്പ് എട്ടരശതമാനവും. 2015-16ല്‍ ഒമ്പതുശതമാനം പലിശനല്‍കണമെന്നായിരുന്നു തൊഴിലാളിസംഘടനകള്‍ സി.ബി.ടി യോഗത്തില്‍ ആവശ്യപ്പെട്ടത്. നിക്ഷേപത്തിന്റെയും ലാഭത്തിന്റെയും അടിസ്ഥാനത്തില്‍ 8.95 ശതമാനം പലിശനല്‍കാന്‍ സാധിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

പത്തുപേര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളെ പി.എഫ്. നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നതായി ബന്ദാരു ദത്താത്രേയ പറഞ്ഞു. ഇതിനായി 1952-ലെ പി.എഫ്. നിയമം ഭേദഗതിചെയ്യും. ചുരുങ്ങിയത് 20 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് നിലവില്‍ പി.എഫ്. നിയമം ബാധകമായിട്ടുള്ളത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X