കൊച്ചി: കേരളത്തിലെ യുവാക്കളുടെ സംരംഭമായ പ്രൊഫൗണ്ടിസ് ലാബ്സിനെ അമേരിക്കന്‍ കമ്പനി വാങ്ങി. യുഎസ് ആസ്ഥാനമായ ഫുള്‍ കോണ്ടാക്ട് എന്ന കമ്പനിയാണ് പ്രൊഫൗണ്ടിസിനെ വാങ്ങിയത്. കേരളത്തിലെ ഒരു ഐടി പ്രോഡക്ട് സ്റ്റാര്‍ട്ടപിനെ ആദ്യമായാണ് യുഎസിലെ ഒരു കമ്പനി ഏറ്റെടുക്കുന്നത്.
ഏറ്റെടുക്കല്‍ തുകയെത്രയെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണിതെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ ഡെന്‍വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡാറ്റ അനലിസ്റ്റ് കമ്പനിയാണു ഫുള്‍ കോണ്ടാക്ട്.

തിരുവല്ല സ്വദേശി അര്ജുന് ആര്.പിള്ള, കോട്ടയം സ്വദേശി ജോഫിന്‍ ജോസഫ്, തൊടുപുഴ സ്വദേശി അനൂപ് തോമസ് മാത്യു, കായംകുളം സ്വദേശി നിതിന്‍ സാം ഉമ്മന്‍ എന്നിവരാണു പ്രൊഫൗണ്ടിസിന്റെ ശില്‍പ്പികള്‍.
ചെങ്ങന്നൂര്‍ എന്‍ജിനീയറിങ് കോളജില്‍നിന്നു ബിടെക് പൂര്‍ത്തിയാക്കി, രണ്ടുവര്‍ഷത്തോളം ജോലി ചെയ്തുകഴിഞ്ഞാണു സ്വന്തം സംരംഭവുമായി ഇവര്‍ രംഗത്തെത്തുന്നത്. കളമശേരി സ്റ്റാര്‍ട്ടപ് വില്ലേജ് കേന്ദ്രമായി 2012 ജൂണിലാണ് പ്രൊഫൗണ്ടിസ് ആരംഭിച്ചത്.
2012ല്‍ നാലുപേരുമായി ആരംഭിച്ച കമ്പനിയില്‍ ഇന്നുള്ളത് 72 ജീവനക്കാരാണ്. പ്രൊഫൗണ്ടിസിന്റെ സാങ്കേതിക വിദ്യ, ജീവനക്കാര്‍, നിലവിലുള്ള ഉപഭോക്താക്കള്‍ എന്നിവ ഉള്‍പ്പെടെ പൂര്‍ണമായ ഏറ്റെടുക്കലാണു പൂര്‍ത്തിയായിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications