കൊച്ചിൻ ഷിപ്പ് യാർഡിന്റെ പ്രഥമ ഓഹരി വിൽപ്പന ഇന്ന് സമാപിക്കും. രണ്ടാം ദിനമായ ഇന്നലെ വിൽപ്പന അവസാനിപ്പിച്ചപ്പോൾ 3.16 മടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. 3.4 കോടി ഓഹരികളാണ് വിൽപ്പനയ്ക്ക് വച്ചത്. ഇതിനായി 10.7 കോടി അപേക്ഷകളാണ് ലഭിച്ചത്.
ഇതോടെ മൂന്നിരട്ടയിലധികം ഓഹരികൾക്കാണ് ആവശ്യക്കാരുണ്ടായത്. ചെറുകിട നിക്ഷേപകർക്കായി നീക്കി വച്ച ഓഹരികളിൽ നാലുമടങ്ങ് വിറ്റഴിഞ്ഞു. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് വിഭാഗത്തിൽ 3.41 മടങ്ങും.
നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് വിഭാഗത്തിൽ 0.82 മടങ്ങാണ് ആവശ്യക്കാരുണ്ടായത്. ഐപിഒയിലൂടെ കമ്പനി 1,468 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഐപിഒയിൽ നിന്ന് ലഭിക്കുന്ന പണം കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കുമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ പറഞ്ഞു.
ഓഹരിക്ക് 424 രൂപ മുതൽ 432 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും 21 രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.
malayalam.goodreturns.in