നടപ്പു സാമ്പത്തിക വർഷത്തെ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റാദായം 79 ശതമാനം ഉയർന്ന് 105.28 കോടി രൂപയായി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1,156.83 കോടി രൂപയായിരുന്നു സ്പൈസ് ജെറ്റിന്റെ അറ്റാദായം എന്നാൽ ഈ വർഷം 1,838.49 കോടി രൂപയായാണ് ഉയർന്നത്.
യാത്രക്കാരുടെ എണ്ണത്തിൽ 7 ശതമാനം വർദ്ധനവുണ്ടായതാണ് കമ്പനിയ്ക്ക് നേട്ടമുണ്ടാക്കിയത്. 2017 സെപ്തംബർ 30 വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ ആകെ ഓഹരി 332.7 കോടി രൂപയാണ്. കമ്പനിയുടെ ഓഹരികൾ മൂല്യം 4 ശതമാനം ഉയർന്ന് 149.10 രൂപയിലെത്തിയിട്ടുണ്ട്.
സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനത്തിൽ യാത്ര ചെയ്യാനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് ഉഡാൻ. ജെയ്സാൽമീർ ജയ്പൂർ റൂട്ടിലൂടെ ഉഡാനിന് കീഴിലുള്ള നാലാമത്തെ വിമാനവും സ്പൈസ് ജെറ്റ് ആരംഭിച്ചു കഴിഞ്ഞു. ഇത് സ്പൈസ് ജെറ്റിന്റെ അറ്റാദായം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.
malayalam.goodreturns.in