കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ രാജ്യത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള 224,000 കമ്പനികളിൽ 130,000 കമ്പനികൾക്ക് പാൻ കാർഡില്ലെന്ന് കണ്ടെത്തി.
ഈ കമ്പനികൾ കൃത്യമായി നികുതി അടയ്ക്കുന്നില്ലെന്നും പാൻ കാർഡില്ലാത്തതിനാൽ ഇവരുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും മന്ത്രാലയം കണ്ടെത്തി. രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടി കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിലവിലുള്ള എല്ലാ കമ്പനികൾക്കും പാൻ കാർഡുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ് കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം. കമ്പനികളുടെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ബാങ്കുകളും തയ്യാറാകുന്നില്ല.
നിരവധി ബാങ്കുകൾ നൽകിയ വിവരങ്ങളിൽ മന്ത്രാലയം അഴിമതി കണ്ടെത്തിയിട്ടുണ്ട്. 100ൽ പരം ബാങ്ക് അക്കൗണ്ടുകളുള്ള കമ്പനികളുണ്ട്. ഒരു കമ്പനിയിക്ക് 2,134 അക്കൗണ്ടുകളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. നോട്ട് നിരോധനത്തിനു ചില അക്കൗണ്ടുകളിൽ സീറോ ബാലൻസാണ്.
malayalam.goodreturns.in