രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ ആഭ്യന്തര വിമാന കമ്പനിയായ എയർ ഡെക്കാൻ ഈ മാസം മുതൽ വീണ്ടും പ്രവർത്തനം ആരംഭിക്കും. 2003ൽ ജി.ആർ. ഗോപിനാഥാണ് എയര്‍ ഡെക്കാന്‍ ആരംഭിക്കുന്നത്.
എന്നാൽ 2008ൽ എയര്‍ ഡെക്കാനെ വിജയ് മല്യ വാങ്ങി കിംഗ്‌ഫിഷര്‍ റെഡ് ആക്കി. പിന്നീട് കമ്പനി നഷ്ടത്തില്‍ കൂപ്പുകുത്തുകയായിരുന്നു. ഇപ്പോഴിതാ പഴയ എയര്‍ ഡെക്കാന്റെ മോഡലില്‍ ഒരു ചെലവു കുറഞ്ഞ എയര്‍ലൈന്‍സ് രൂപം കൊടുക്കാനുള്ള പദ്ധതിയിലാണ് ക്യാപ്റ്റന്‍ ഗോപിനാഥ്.
രണ്ടാം ഇന്നിംഗ്സിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും പ്രവർത്തനം ആരംഭിക്കുന്നത്. ഡെക്കാനിന്റെ ആദ്യ പറക്കൽ ഡിസംബർ 22ന് നാസിക്കിൽ നിന്ന് മുംബൈയിലേക്ക് ആയിരിക്കും.
സാധരണക്കാരുടെ വിമാന യാത്ര സ്വപ്നം സഫലമാക്കിയ വ്യക്തിയാണ് ജി.ആർ. ഗോപിനാഥ്. അദ്ദേഹം വീണ്ടും തന്റെ പടക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
malayalam.goodreturns.in