ഇത്തവണ ക്രിസ്മസ് കേക്കിന് മധുരം കുറയും. കാരണം കേക്കിന്റെ വില കുത്തനെ കൂടി. കേക്കിന്റെ ജിഎസ്ടി 18 ശതമാനമാക്കിയതോടെ ഒരു കിലോ കേക്ക് വാങ്ങിയാല്‍ 100 മുതൽ 150 രൂപ വരെയാണ് നികുതിയായി നല്‍കേണ്ടി വരും.
ജിഎസ്ടിക്ക് മുമ്പ് വെറും അഞ്ച് ശതമാനം മാത്രമായിരിന്നു കേക്കിന്റെ നികുതി. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം ഇത് 18 ശതമാനമായി ഉയർന്നു. ഇത് കേക്ക് വിപണിയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക.
ഒരു വർഷം ഒന്നരക്കോടിക്ക് മുകളിൽ വിറ്റു വരവുള്ള ബേക്കറികള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്. എല്ലാ വർഷവും നവംബർ അവസാനത്തോടെയാണ് ക്രിസ്മസ് വിൽപ്പന ആരംഭിക്കുന്നത്. എന്നാൽ ഈ വർഷം, ബിസിനസ് വളരെ കുറവാണെന്ന് ബേക്കറി ഉടമകൾ പറയുന്നു.
നക്ഷത്രങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയവയ്ക്കും ജിഎസ്ടി നിരക്ക് 18 ശതമാനമാണ്. മുമ്പ് 5 ശതമാനം മാത്രമായിരുന്നു ഇവയുടെയും നികുതി.
malayalam.goodreturns.in