വിമാന യാത്രക്കാർക്ക് സന്തോഷ വാർത്ത. ഇനി മുതൽ വിമാന ടിക്കറ്റ് റദ്ദാക്കുന്നതിനായി യാത്രക്കാർക്ക് പിഴയായ 3000 രൂപ അടയ്ക്കേണ്ടി വരില്ല. ആഭ്യന്തര വിമാനങ്ങളിലാണ് പിഴ നൽകേണ്ടാത്തത്.
നിലവിൽ ടിക്കറ്റ് റദ്ദാക്കുന്നതിന് ടിക്കറ്റ് ബേസ് നിരക്കിന് പുറമേ ഇന്ധന സർചാർജ് ഉൾപ്പെടെ 3000 രൂപയാണ് രൂപയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്.
വ്യോമയാന മന്ത്രി ജയന്ത് സിൻഹയാണ് പിഴ കൂടാതെയുള്ള ടിക്കറ്റ് റദ്ദാക്കൽ വേണമെന്ന ആവശ്യമുന്നയിച്ചത്. ടിക്കറ്റ് റദ്ദാക്കലിന് 3000 രൂപ പിഴ വളരെ കൂടുതാലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
3000 രൂപ പിഴ പലപ്പോഴും ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതലാണ്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതി പ്രകാരം ഒരു മണിക്കൂറിന് 2500 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. വിവിധ വിമാന കമ്പനികൾ ഈടാക്കുന്ന റദ്ദാക്കൽ ചാർജുകളുടെ അവലോകന റിപ്പോർട്ടും സിൻഹ ആവശ്യപ്പെട്ടിട്ടുണ്ട്.
malayalam.goodreturns.in