ഇന്ത്യയിൽ ഐസ്ഐ മുദ്രയില്ലാത്ത ഹെൽമറ്റുകൾ ഉടൻ നിരോധിക്കും. ആറു മാസത്തിനകം ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാകുമെന്ന് ബിഐഎസ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ഐഎസ്ഐ ഹെൽമറ്റ് അസോസിയേഷനും സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന 75 ശതമാനം മുതൽ 80 ശതമാനം വരെ ആളുകളും ഐഎസ്ഐ നിലവാരമുള്ള ഹെൽമറ്റുകളല്ല ധരിക്കുന്നതെന്ന് ഐഎസ്ഐ ഹെൽമറ്റ് മാനുഫാക്ച്വറർ അസോസിയേഷൻ പ്രസിഡന്റ് രാജീവ് കപൂർ പറഞ്ഞു.
വിലക്കുറവാണ് ആളുകളെ ഐഎസ്ഐ മുദ്രയില്ലാത്ത നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ ധരിക്കാൻ പ്രേരിപ്പിക്കുന്നത്. ഐഎസ്ഐ മുദ്രയുള്ളവയുടെ മിനിമം നിർമ്മാണച്ചെലവ് 300 മുതൽ 400 രൂപ വരെയാണ്.
സർക്കാരിന്റെ പുതിയ തീരുമാനം റോഡപകടങ്ങൾ കുറയ്ക്കാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെയുള്ള കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 90 മില്ല്യൺ ഹെൽമറ്റുകളാണ് രാജ്യത്ത് ആവശ്യം.
malayalam.goodreturns.in