ശമ്പളക്കാരുടെ ഇൻ-ഹാൻഡ് ശമ്പളം വർദ്ധിപ്പിക്കാൻ നീക്കം. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം രണ്ട് ശതമാനം കുറച്ച് ഈ തുക കൂടി ഇൻ ഹാൻഡ് ശമ്പളമായി വർദ്ധിപ്പിക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ ശുപാർശ.
നിലവിലെ രീതി
നിലവിൽ, ജീവനക്കാരുടെ ശമ്പളത്തിന്റെ 24 ശതമാനം പ്രൊവിഡന്റ് ഫണ്ട് അക്കൌണ്ടിലേക്കാണ് മാറ്റപ്പെടുന്നത്. ഈ 24 ശതമാനത്തിൽ 12 ശതമാനം തൊഴിൽ ദാതാവിന്റെ സംഭാവനയും ബാക്കി 12 ശതമാനം ജീവനക്കാരുടെ ശമ്പളത്തിൽ നിന്നുമാണ് പിടിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷനാണ് (ഇപിഎഫ്ഒ) ആണ് ഈ തുക പരിപാലിക്കുന്നത്.
തീരുമാനം ആഗസ്റ്റ് അവസാനം
ആഗസ്റ്റ് അവസാനത്തോടെ ശുപാർശയ്ക്ക് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധി നിലവിലെ 10 കോടിയിൽ നിന്ന് 50 കോടിയായി ഉയർത്താനാണ് ഈ ശുപാർശ വഴി ലക്ഷ്യമിടുന്നത്. ശുപാർശയ്ക്ക് അന്തിമ തീരുമാനമായി കഴിഞ്ഞാൽ തൊഴിൽ മന്ത്രാലയം വിവിധ ഓഹരി ഉടമകളുമായി ചർച്ച നടത്തും.
ശമ്പളം 4 ശതമാനം കൂടും
പിഎഫ് സംഭാവന കുറയ്ക്കുകയാണെങ്കിൽ ഇനി മുതൽ നിങ്ങളുടെ ശമ്പളം 4 ശതമാനം വർദ്ധിക്കും. മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിങ്ങൾക്ക് ഈ തുക നിക്ഷേപിക്കുകയും ചെയ്യാം.
ഇപിഎഫ്ഒ നിക്ഷേപം
സ്ഥിര വരുമാന സെക്യൂരിറ്റികളിലാണ് ഇപിഎഫ്ഒ നിങ്ങളുടെ പണം നിക്ഷേപിക്കുന്നത്. സമീപ കാലത്തായി ഇ.ടി.എഫുകളിലും നിക്ഷേപം ആരംഭിച്ചു. ഓഹരികളിലോ സ്വകാര്യ കമ്പനികളുടെ ഇക്വിറ്റികളിലോ ഇപിഎഫ്ഒ നിക്ഷേപം നടത്തുന്നില്ല. ഇപിഎഫ്ഒ ഇടിഎഫുകളിൽ ജൂൺ വരെ നിക്ഷേപിച്ചിരിക്കുന്നത് 48,946 കോടി രൂപയാണ്.
malayalam.goodreturns.in