മിക്ക സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും, വിശകലനങ്ങളെ തട്ടി മറിച്ചു കൊണ്ട് ആർ.ബി.ഐ പലിശ നിരക്ക് നിലനിർത്തി.രൂപയുടെ മൂല്യം 74 ൽ എത്തി, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിൽ ആയിരുന്നു. വ്യാഴാഴ്ച 73.59 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.
രാജ്യത്തെ റിസർവ് ബാങ്കിന്റെ റിപോ നിരക്ക് 25 ബേസിസ് പോയിന്റായി ഉയരുമെന്നായിരുന്നു പ്രതീക്ഷ. ചില വിശകലന വിദഗ്ദ്ധർ 50 ബേസിസ് പോയിന്റുകളുടെ വർധനവിനെ വരെ സൂചിപ്പിച്ചിരുന്നു.രൂപയുടെ വിനിമയനിരക്ക് 74 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോൾ ഓഹരി വിപണിയിൽ ഇടിവുണ്ടായി. വ്യാപാരം നടന്നുകൊണ്ടിരിക്കുന്നത് സെൻസെക്സ് 400 പോയിന്റ് നഷ്ടത്തിലാണ്.ആറ് അംഗങ്ങളുള്ള മോണിട്ടറി പോളിസി കമ്മിറ്റിയുടെ ഭൂരിഭാഗവും പലിശ നിരക്ക് നിലനിർത്താൻ ശുപാർശ ചെയ്തു.
സര്‍ക്കാര്‍ കടപ്പത്രങ്ങളിലും മറ്റും ബാങ്കുകള്‍ നിര്‍ബന്ധമായി നിക്ഷേപിക്കേണ്ട പണത്തിന്റെ അനുപാതമാണ് എസ്.എല്‍.ആര്‍. ഇത് അര ശതമാനം കുറയുന്നതോടെ ബാങ്കുകളുടെ പണലഭ്യതയില്‍ നേരിയ വര്‍ധനയുണ്ടാകും.അസംസ്കൃത എണ്ണയുടെ വിലയിടിവ്,കാരണം മിക്ക സാമ്പത്തിക വിദഗ്ദ്ധരും രാജ്യത്തിന്റെ കേന്ദ്ര ബാങ്കിൻറെ പലിശ നിരക്ക് ഉയർത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.എന്നിരുന്നാലും,ഇപ്പോൾ ആർ.ബി.ഐ നിലപാട് മാറ്റിയിരിക്കുന്നു.അതായത്, വരുന്ന ക്വാർട്ടറിൽ പലിശനിരക്കിൽ വർദ്ധനവ് ഉണ്ടായേക്കാം .