അടുത്തിടെ ആരംഭിച്ച ആയുഷ്മാൻ ഭരത്-പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ ) പ്രകാരം ആദ്യഘട്ടത്തിൽ ചികിത്സാനുകൂല്യം ലഭിക്കാൻ ആധാർ നിർബന്ധമല്ല. എന്നാൽ രണ്ടാം തവണ ഈ പദ്ധതിക്ക് കീഴിൽ ചികിത്സ തേടുന്നവർക്ക് ആധാർ ആവശ്യമാണ്.
ആധാർ നമ്പർ ലഭ്യമല്ലെങ്കിൽ ഗുണഭോക്താക്കൾക്ക് രേഖാമൂലമുള്ള 12 അക്ക സംഖ്യ നൽകി എൻറോൾ ചെയ്തിട്ടുണ്ടെന്ന് രേഖപെടുത്താം .
പി.എം.ജെ.എ.വൈ നടപ്പിലാക്കാൻ ഉത്തരവാദിത്വം ഉള്ള നാഷണൽ ഹെൽത്ത് ഏജൻസി സി.ഇ.ഒ ഇന്ദു ഭൂഷൺ ആണ് ഈ കാര്യം അറിയിച്ചത് . ആധാർ പദ്ധതിയെ ഭരണഘടനാ സാധുത ഉള്ള രേഖയായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
ചികിത്സാസഹായം ലഭിക്കാൻ ആധാർ നമ്പർ
"ഞങ്ങൾ സുപ്രീം കോടതി ഉത്തരവ്പ ഠിച്ചുകൊണ്ടിരിക്കുകയാണ്,രണ്ടാം തവണ ഈ പദ്ധതിയിൽ ചികിത്സാസഹായം ലഭിക്കാൻ ആധാർ നമ്പർ അല്ലെങ്കിൽ കുറഞ്ഞത് 12-അക്ക യൂണിറ്റ് നമ്പറിനായി എൻറോൾ ചെയ്തതായി തെളിയിക്കാൻ രേഖകളെങ്കിലും നിർബന്ധമായും സമർപ്പിക്കേണ്ടതാണ്.ആദ്യഘട്ടത്തിൽ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർ അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ മതി."ഇന്ദു ഭൂഷൺ കൂട്ടി ചേർത്തു.
ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ
എ.ബി-പി.എം.ജെ.എ.വൈ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ആയുഷ്മൻ ഭരത്-നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ മിഷൻ (എബി-എൻഎച്ച്പിഎം) ഝാർഖണ്ഡിൽ വെച്ച് സെപ്തംബര് 23 നാണു പ്രധാനമന്ത്രി ആരംഭിച്ചത് . 47,000 പേർക്ക് ഇതിനോടകം തന്നെ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിച്ചു തുടങ്ങി.ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണിത്.92,000-ത്തോളം പേർക്ക് ഗോൾഡൻ കാർഡുകൾ നൽകപ്പെട്ടിട്ടുണ്ടെന്ന് എൻ.എച്ച് എ യുടെ ഡെപ്യൂട്ടി സി.ഇ.ഒ ദിനേശ് അറോറ പറഞ്ഞു.ഈ പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ഒരു വർഷം ആരോഗ്യ പരിരക്ഷ നൽകിവരുന്നു.
കേരളം പദ്ധതിയിൽ ഇല്ല
10.74 കോടി പാവപ്പെട്ട കുടുംബങ്ങൾക്ക് സെക്കണ്ടറി, ത്രിഡി മാനേജ്മെൻറ് ഹോസ്പിറ്റലൈസേഷനുകൾക്ക് എംപാനൽ ഹെൽത്ത് കെയർ പ്രൊവൈഡർമാരുടെ (ഇ.എൻ.സി.പി.) ശൃംഖലയിലൂടെ പ്രയോജനം ലഭിക്കുന്നു.പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി 14,000 ആശുപത്രികൾ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ട്.32 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്റെ ധാരണാപത്രത്തിൽ ഒപ്പു വെച്ചിട്ടുണ്ട് .തെലങ്കാന,ഒഡീഷ, ഡൽഹി, കേരളം എന്നീ സംസ്ഥാനങ്ങൾ പദ്ധതിയിൽ ഇല്ല.