ബഹുരാഷ്ട്ര ആഗോള കമ്പനികൾ ഇന്ത്യക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് രാംദേവ് പറയുന്നത്, എന്നാൽ പതഞ്ജലി അതിന്റെ വരുമാനത്തിന്റെ ഒരു പങ്ക് ദാരിദ്ര്യനിർമ്മാണ പ്രവർത്തനങ്ങളിലേക്കു ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ആയുർവേദ ലോകത്തെ എല്ലാ ആഗോള ബ്രാൻഡുകളേയും മറികടന്നു ലോകത്തിലെ ഏറ്റവും വലിയ എഫ്.എം.സി.ജി കമ്പനിയായി മാറും എന്നാണ് രാംദേവിന്റെ വാദം . മാത്രമല്ല, ആഗോള ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി, പതഞ്ജലിയിൽ നിന്നും ലഭിക്കുന്ന വരുമാനം, ഇന്ത്യയിൽ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നു എന്നദ്ദേഹം പറയുന്നു.

FICCI (ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഫെഡറേഷൻ) സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ, ദില്ലിയിലെ ലേഡീസ് ഓർഗനൈസേഷനിൽ ആണ് രാംദേവ് പതഞ്ജലി എഫ്.എം.സി.ജി കമ്പനിയായി മാറും എന്ന് പറഞ്ഞത് . രാജ്യത്തിൻറെ വിദ്യാഭ്യാസം, ആരോഗ്യം, ഗവേഷണം, വികസനം തുടങ്ങിയ മേഖലകളിൽ ഒരു ലക്ഷം കോടി ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു .
തഞ്ജലിയിലൂടെ ആദായ നികുതി
ബഹുരാഷ്ട്ര ആഗോള കമ്പനികളെ എച്ച് യു എൽ, നെസ്റ്റല്, കൊക്കകോള, പ്രോക്ടര്, തുടങ്ങിയ ആഗോള കമ്പനികള് ഇന്ത്യയ്ക്കു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ തന്റെ കമ്പനി പതഞ്ജലിയിലൂടെ ആദായ നികുതി ചാരിറ്റി പ്രവർത്തനത്തിനായി ചിലവഴിക്കും എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
സോളാർ, കാർഷിക, ഭക്ഷ്യ സംസ്കരണ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബാബാ രാംദേവ് പറഞ്ഞു.ഈ മേഖലകളിൽ പ്രവർത്തിച്ച് വളരെ അധികം ഉല്പന്നങ്ങൾ ആരംഭിക്കും.കൃഷിക്ക് വിപുലമായ സാധ്യതയുണ്ട്. ഈ മേഖലയിൽ ഒട്ടേറെ ഉല്പന്നങ്ങൾ ആരംഭിക്കാൻ സാധിക്കും.
ആപ്ലിക്കേഷൻ
കഴിഞ്ഞ മാസമാണ് കമ്പനി പാൽ,പാൽ ഉത്പന്നങ്ങൾ, എന്നിവ ആരംഭിച്ചത്. അടുത്ത മാസം വസ്ത്രധാരണ ബ്രാൻഡായ'പരിധാൻ'തുടങ്ങാനും പദ്ധതിയുണ്ട്. ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് കൊണ്ട്,'ഇൻഡ്യൻസിറ്റഡ്' ജീൻസ്, ബെഡ്ഷീറ്റ്,യോഗ വസ്ത്രം,കായിക വേഷങ്ങൾ തുടങ്ങിയവയെല്ലാം ഉല്പാദിപ്പിക്കാനാണ് 'പരിധാൻ' പദ്ധതി മുന്നോട്ടു വെക്കുന്നത്.
അടുത്തിടെ വീട്ടിലെ എല്ലാ സാധനസാമഗ്രികളും ഭക്ഷണപദാർത്ഥങ്ങളും എത്തിക്കാൻ പതഞ്ജലി ശ്രമിച്ചു. ജൂണിൽ രാംദേവിന്റെ കമ്പനി മെസ്സേജിംഗും വീഡിയോ കോളിംഗ് ആപ്ലിക്കേഷനും പുറത്തിയിരിക്കുന്നു . എന്നിരുന്നാലും കിംബോ എന്ന ആപ്ലിക്കേഷൻ ചില സുരക്ഷാ പ്രശ്നങ്ങൾ നേരിടുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.പതഞ്ജലി ബ്രാൻഡിന്റെ പ്രശസ്തി മൂലം 3 ലക്ഷം പേരോളം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു.
ചാരിറ്റി
'സ്വദേശി-ഫ്യൂഡ് ഫുഡ് ചെയിൻ' എന്ന മെഗാ വിക്ഷേപണത്തിനായി പതഞ്ജലി പ്ലാൻ ചെയ്യുന്നുണ്ട്. മക്ഡൊണാൾഡ്, ഡൊമിനോസ് തുടങ്ങിയ ഫുഡ് ഫുഡ് ഫുഡ് ഭീമന്മാർക്ക് ഇതൊരു ബദലായിരിക്കും.
2016-17 സാമ്പത്തിക വർഷത്തിൽ പതഞ്ജലി 10,561 കോടി രൂപ വിറ്റുവരവ് നടത്തി അതിലൂടെ 111 ശതമാനം വളർച്ച കൈവരിച്ചു. പതഞ്ജലി ചാരിറ്റി ചെയുന്നു എന്നത് കൊണ്ട് ഫണ്ട് വിദേശ ഫണ്ടിംഗ് തേടാനോ പൊതുജനത്തിന്റെ അടുത്തിക്കൊ പോകില്ലെന്ന് രാംദേവ് പറഞ്ഞു.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications