പ്രമുഖ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ ഡിഎച്ച്എഫ്എല്‍ (ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്‍) ന്റെ ഓഹരിവില 12 ശതമാനത്തിലേറെ ഇടിഞ്ഞ് 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.കമ്പനി പണത്തട്ടിപ്പ് നടത്തിയെന്നു വാർത്താ വെബ്സൈറ്റായ കോബ്രപോസ്റ്റ് ആരോപണത്തിന് പിന്നാലെയാണിത്.
ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക അഴിമതിയെനാണു കോബ്രാപോസ്റ്റിന്റെ റിപ്പോർട്ടിലെ ആരോപണം .ഡിഎച്ച്എഫ്എല്‍ ലോണുകള്‍ വഴിയും കടലാസ് കമ്പനികള്‍ (ഷെല്‍ കമ്പനികള്‍) വഴിയുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് .21,477 കോടിയുടെ ഡിഎൻഎഫ്എൽ ഫണ്ടുകൾ വിവിധ ഷെൽ കമ്പനികളിലേക്ക് മാറ്റുകയും വായ്പയും നിക്ഷേപവും ഏറ്റെടുക്കുകയും ചെയ്തില്ലെന്ന് കോബ്ര പോസ്റ്റ് അവകാശപ്പെടുന്നു .21,477 കോടിയുടെ ഡിഎൻഎഫ്എൽ ഫണ്ടുകൾ വിവിധ ഷെൽ കമ്പനികളിലേക്ക് യാതൊരു നിബന്ധനകളും കൂടാതെ, കടങ്ങളും നിക്ഷേപങ്ങളും ആയി മാറിയിട്ടുണ്ടെന്നാണ് കോബ്ര പോസ്റ്റ് പറയുന്നു. .
കൂടാതെ, ഈ കടലാസ് കമ്പനികളുടെ സഹായത്താൽ പണം മുഴുവനും വിദേശത്തേയ്ക്ക് കടത്തിയെന്നും കോബ്രപോസ്റ്റ് ആരോപിക്കുന്നു.എസ്ബിഐ ഉൾപ്പെടെ 32 ബാങ്കുകളും 6 വിദേശ ബാങ്കുകളും കൂടി ഡിഎച്ച്എഫ്എൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന് 97,000 കോടി രൂപ വായ്പ നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മിക്ക കമ്പനികൾക്കും ഒരേ മേൽവിലാസവും, ഡയറക്ടർമാരും, ഓഡിറ്റർമാരുമാണ്.