കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷനു വേണ്ടി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നല്കുന്നതിനായി , ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ് (എൽ ആൻഡ് ടി) 3.64 ദശലക്ഷം ഡോളർ അനുവദിച്ചതായി റിപ്പോർട്ട് . പരിസ്ഥിതി ക്ലിയറൻസ് മുതൽ ചെന്നൈ, പുണെ എന്നിവിടങ്ങളിലെ യുഎസ് കമ്പനികളുടെ കാമ്പസുകളിൽ , വൈദ്യുതി, പെർമിറ്റുകൾ സുരക്ഷിതമാക്കാൻ അനുമതി നൽകാനാണ് കൈക്കൂലി നൽകിയതെന്നാണ് റിപ്പോർട്ട് . അമേരിക്കൻ അധികൃതരുമായി വിദേശ കറപ്ഷൻ പ്രിവെൻഷൻ ആക്ട് പ്രകാരം 2016 ലെ കേസ് തീർപ്പാക്കാൻ കോഗ്നിസെൻറ് 25 മില്യൻ ഡോളർ അടയ്ക്കാൻ സമ്മതിച്ചു.
നസ്ഡക്ക് ലിസ്റ്റുചെയ്ത കമ്പനിയാണ് എൽ ആൻഡ് ടി വഴി മഹാരാഷ്ട്രയിലേയും തമിഴ്നാട്ടിലേയും സർക്കാർ ഓഫീസർമാർക്ക്2015 വരെ കൈക്കൂലി നൽകിയത്.
അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) പൊതുജനങ്ങൾക്ക് നൽകിയ പരാതിയിൽ എൽ ആൻഡ് ടി പേരു പറഞ്ഞിട്ടില്ലെങ്കിലും, രാജ്യത്തെ ഏറ്റവും വലിയ എൻജിനീയറിങ് നിർമ്മാണക്കമ്പനിയായ എൽ & ടി അഴിമതി നടത്തിയിട്ടുണ്ടെന്നും , കോഗ്നിസന്റ് പണം നഷ്ടപരിഹാരാമായി ആ പണം തിരിച്ചു നല്കിയിട്ടുണ്ടെന്നുമാണ് ആരോപണം .