സംസ്ഥാനത്തെ പ്രളയ പുനര്‍നിർമാണ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കുന്നത് ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ പ്രളയ സെസ് ജൂലൈ ഒന്നിലേക്ക് മാറ്റി. ജൂൺ ഒന്ന് മുതൽ സെസ് നടപ്പിലാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സെസിനു മേലും നികുതി ഈടാക്കും. ഈ സാഹചര്യം ഒഴിവാക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഇത് ഒഴിവാക്കുന്നതിന് ജിഎസ്ടി കൗൺസിലിന്റെ വിജ്ഞാപനവും ആവശ്യമാണ്. ഇനി വിജ്‍ഞാപനം പുറത്തിറക്കിയ ശേഷമാകും ജൂലൈ മുതൽ സെസ് പിരിക്കുക. നിലവിലെ സാഹചര്യത്തിൽ സെസിന്റെ പകുതി കേന്ദ്ര സർക്കാരിലേക്ക് നൽകേണ്ടി വരും. പ്രളയ സെസ് ഏർപ്പെടുത്തുന്നതിൽ സാവകാശം വേണമെന്ന് വ്യാപാരികളും ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ ഒന്നു മുതലാണ് ആദ്യം സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.

ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സെസ് ഏർപ്പെടുത്തുന്നത് വഴി രണ്ട് വർഷം കൊണ്ട് ആയിരം കോടി സമാഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേരള ധനകാര്യ ബിൽ 2019ലെ 14-ാം വകുപ്പ് പ്രകാരമാണ് സെസ് ചുമത്തുന്നത്. ബജറ്റിലാണ് സെസ് ഏർപ്പെടുന്നത് സംബന്ധിച്ച നിർദേശം ആദ്യം ഉയർന്നത്. പിന്നീട് സെസ് ഏർപ്പെടുത്തുന്നതിന് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. സംസ്ഥാനത്തിനകത്തു നടക്കുന്ന ഇടപാടുകള്‍ക്കായിരിക്കും സെസ്സ് ബാധകമാകുക. ജിഎസ്ടി ബാധകമായ സംസ്ഥാനാന്തര ഇടപാടുകള്‍ക്ക് സെസ്സ് ഇല്ല.
5%, 12%, 18% ജിഎസ്ടി നിരക്കുള്ള സേവനങ്ങളും 12%, 18%, 28% ജിഎസ്ടി നിരക്കുള്ള സാധനങ്ങളും രജിസ്ട്രേഷനില്ലാത്തവർക്ക് വിൽക്കുകയോ നൽകുകയോ ചെയ്യുമ്പോഴാണ് പ്രളയ സെസ് നൽകേണ്ടത്. എന്നാൽ പ്രളയ സെസിനെതിരെ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രളയ ദുരിതം മൂലം വലയുന്ന ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന ക്രൂരതയാണ് പ്രളയ സെസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടപ്പിൽ പരാജയപ്പെട്ടതിന് ജനങ്ങളോട് പ്രതികാരം ചെയ്യുന്നതിനാണ് അധിക നികുതിയുടെ അടിച്ചേല്‍പിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
malayalam.goodreturns.in
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications