നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് റിസർവ് ബാങ്ക് ജൂൺ 18 ന് ഒരു കോടി രൂപ പിഴ ചുമത്തി. കള്ളപ്പണ ഇടപാട് നിയമങ്ങള്‍ പാലിക്കാത്തതും, ഇത്തരം ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കൂടി കണക്കിലെടുത്താണ് പിഴ ചുമത്തിയിരിക്കുന്നത്. ഫോറിന്‍ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതരില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബാങ്കിനെതിരെ റിസർവ് ബാങ്ക് നടപടി സ്വീകരിച്ചിരിക്കുന്നത്.
കസ്റ്റംസ് അധികൃതരില്‍ നിന്ന് ലഭിച്ച പരാതിയിൻമേൽ റിസർവ് ബാങ്ക് പരിശോധന നടത്തിയപ്പോഴാണ് കെ.വൈ.സി / എ.എം.എൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ റിസർവ് ബാങ്കിന്റെ നിർദേശങ്ങൾ എച്ച്ഡിഎഫ്സി ബാങ്ക് ലംഘിച്ചതായി കണ്ടെത്തിയത്. ബാങ്കിൽ നടക്കുന്ന തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതിനും റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇക്കാര്യത്തിൽ ബാങ്കിന്റെ വിശദീകരണവും റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് റഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കാത്തതിന് റിസർവ് ബാങ്ക് പിഴ ബാങ്കിനു മേൽ പിഴ ചുമത്തിയത്.
റെഗുലേറ്ററി അതോറിറ്റിയിലെ പിഴവുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഏതെങ്കിലും ഇടപാടിന്റെയോ ഉപഭോക്താക്കളിൽ നിന്ന് ബാങ്കിന് എതിരെ ലഭിച്ച പരാതിയുടെയോ അടിസ്ഥാനത്തിൽ അല്ല നടപടി.
malayalam.goodreturns.in