ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ്വേകുന്നതിനായി രാജ്യത്തെ 17 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് അവതരണത്തില്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി ഇവയെ ഉയര്‍ത്തും. ഇതിലൂടെ ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയ്ക്കായി 2019-20 വര്‍ഷത്തില്‍ 2,189.21 കോടി രൂപയാണ് കേന്ദസര്‍ക്കാര്‍ വിനോദസഞ്ചാര വകുപ്പിന് വകയിരുത്തുന്നത്. 2018-19 കാലയളവില്‍ ഇത് 2,113.48 കോടി രൂപയായിരുന്നു.

വിവിധ ആശയങ്ങളിലൂന്നിയ വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുന്ന സ്വദേശ് ദര്ശന് പദ്ധതിയ്ക്കായി 1,106 കോടി രൂപയും തീര്‍ത്ഥാടക കേന്ദ്രങ്ങളുടെ വികസനത്തിനായി ആവിഷ്ക്കരിച്ച പ്രസാദ് പദ്ധതിയ്ക്കായി 160.50 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. എന്നാല്‍ ടൂറിസം മേഖലയുടെ പ്രധാന ആവശ്യമായ 18-28 ശതമാനം ജിഎസ്ടി മാറ്റത്തിന് ബജറ്റില്‍ പരിഗണനയുണ്ടായില്ല.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications