ഇന്ധനത്തിന്റെ വില കുറഞ്ഞതോടെ ജൂലൈയിൽ വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ കുറഞ്ഞു. വിവിധ യാത്രാ വെബ്‌സൈറ്റുകളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. പുതിയ വിമാനങ്ങളുടെ എണ്ണം കൂട്ടിയതും അവസാന നിമിഷം ടിക്കറ്റ് വിൽപ്പനകൾ വർദ്ധിച്ചതും, പാകിസ്ഥാൻ വ്യോമാതിർത്തി തുറക്കലുമൊക്കെ വിമാന ടിക്കറ്റുകളുടെ നിരക്ക് കുറയാൻ കാരണമായി.
ആഭ്യന്തര സർവ്വീസ്
ആഭ്യന്തര റൂട്ടുകളിൽ ജൂലൈയിൽ ശരാശരി വൺവേ വിമാന ടിക്കറ്റ് നിരക്ക് കഴിഞ്ഞ വർഷത്തേതിനേക്കാൾ 40 ശതമാനം വരെ കുറവാണെന്ന് ഓൺലൈൻ ട്രാവൽ പോർട്ടലായ ഇക്സിഗോയിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മുംബൈ-ഹൈദരാബാദ് നിരക്ക് 39 ശതമാനവും മുംബൈ-ചെന്നൈ നിരക്ക് 62 ശതമാനവും മുംബൈ-ബെംഗളൂരു നിരക്ക് 33 ശതമാനവും കുറഞ്ഞു. പ്രധാന ആഭ്യന്തര റൂട്ടുകളായ ഡൽഹി-മുംബൈ, ദില്ലി-ഹൈദരാബാദ് എന്നിവയുടെ നിരക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് നേരിയ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിലെ ശരാശരി ഡൽഹി - മുംബൈ നിരക്ക് 1.31 ശതമാനം ഇടിഞ്ഞപ്പോൾ മുംബൈ - ഡൽഹി നിരക്ക് 1.8 ശതമാനം കുറഞ്ഞു.
എന്തുകൊണ്ട്?
ആഭ്യന്തര റൂട്ടുകളിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ഈ വർഷം എടിഎഫ് വിലയിൽ സ്ഥിരത കൈവരിച്ചതാണ് വില കുറയാൻ കാരണം. മൺസൂണായിതിനാൽ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിൽ വിമാന ടിക്കറ്റ് നിരക്കുകൾ കുറയുന്നത് സാധാരണയാണെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വിമാനയാത്രക്കാർക്ക് പണി കിട്ടും; കൊച്ചി വിമാനത്താവളത്തിൽ നവംബർ 20 മുതൽ പകൽ വിമാന സർവ്വീസ് ഇല്ല
അന്താരാഷ്ട്ര സർവ്വീസുകൾ
പ്രധാന അന്താരാഷ്ട്ര സർവ്വീസുകളുടെ നിരക്കും കുറഞ്ഞിട്ടുണ്ട്. യാത്ര വെബ്സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം ജൂലൈയിൽ ശരാശരി മുംബൈ-ബാങ്കോക്ക് വിമാന നിരക്ക് 34.58 ശതമാനം ഇടിഞ്ഞു. ശരാശരി മുംബൈ - സിംഗപ്പൂർ നിരക്കിൽ 9.88 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്. കൊൽക്കത്ത - ദുബായ് നിരക്ക് മെയ് മാസത്തിലെ ശരാശരി നിരക്കായ 18,113 രൂപയിൽ നിന്ന് ഈ മാസം 10,742 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവിൽ ന്യൂ ഡൽഹി - ബാങ്കോക്ക് നിരക്ക് 16,740 രൂപയിൽ നിന്ന് 7,712 രൂപയായും കുറഞ്ഞു.
ബസിൽ നിൽക്കുന്നത് പോലെ ഇനി വിമാനങ്ങളിലും നിന്ന് യാത്ര ചെയ്യാം; നിരക്ക് കുറവ്, കൂടുതൽ പേർക്ക് അവസരം
പാക്കിസ്ഥാൻ വ്യോമാതിർത്തി തുറന്നു
സിവിലിയൻ വിമാനങ്ങൾക്കായി ജൂലൈ 16 മുതൽ പാകിസ്ഥാൻ വ്യോമാതിർത്തി തുറന്നതും വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള നിരക്ക് കുറയ്ക്കാൻ സഹായിച്ചു. കാരണം വ്യോമാതിർത്തി തുറന്നതോടെ വിമാനക്കമ്പനികൾക്ക് ദീർഘനേരം വഴിമാറി പോകേണ്ട ആവശ്യമില്ല. ഇത് കമ്പനികൾക്ക് വലിയ ഇന്ധന ലാഭം നൽകുന്ന കാര്യമാണ്. നിരോധനം നീക്കിയ ശേഷം ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ള ചില അന്താരാഷ്ട്ര റൂട്ടുകളുടെ നിരക്ക് 35 മുതൽ 40% കുറഞ്ഞു.
വിമാന ടിക്കറ്റുകൾക്ക് വെറും 888 രൂപ മാത്രം; സ്പൈസ് ജെറ്റിന്റെ കിടിലൻ ഓഫറുകൾ ഇങ്ങനെ
malayalam.goodreturns.in