ഖനന മേഖലയിലും വിനോദസഞ്ചാര മേഖലയിലും മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ, ഗോവ സർക്കാർ പുതിയ പദ്ധതികളുമായി രംഗത്ത്. ഗോവയിൽ നിന്ന് കൂടുതല്‍ മദ്യം മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടു പോകാം എന്ന നിയമമാണ് സർക്കാർ ഉടൻ നടപ്പിലാക്കാൻ പോകുന്നത്. ഇതുവഴി എളുപ്പത്തിൽ ഖജനാവ് നിറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ചർച്ച നടത്തും
ഇക്കാര്യം സംബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സൈസ് ഉദ്യോഗസ്ഥരുമായി സർക്കാർ ഉടൻ തന്നെ ചർച്ച ആരംഭിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ചൊവ്വാഴ്ച സംസ്ഥാന നിയമസഭയിൽ പറഞ്ഞു. ഇതോടെ ഗോവയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് തിരികെ മടങ്ങുമ്പോൾ കൂടുതൽ മദ്യക്കുപ്പികൾ നിയമപരമായി തന്നെ കൊണ്ടുപോകാനാകും. നിലവിലുള്ളതിനേക്കാൾ മദ്യക്കുപ്പികളുടെ ക്വാട്ട വർദ്ധിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
നിയമം ലംഘിക്കുന്നവർ നിരവധി
നിലവിൽ നിരവധി പേരാണ് നിയമം ലംഘിച്ച് അനുവദിച്ചിട്ടുള്ള കുപ്പികളുടെ എണ്ണത്തേക്കാൾ കൂടുതൽ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നത്. ഈ പ്രവണത എന്തുകൊണ്ട് സംസ്ഥാനത്തിന്റെ ധനസമ്പാദനത്തിന് ഉപയോഗിച്ചുകൂടാ എന്നാണ് സാവന്ത് നിയമസഭയിൽ ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ സമ്മതം തേടുന്നതിനായി ഉടൻ ചർച്ചകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുപ്പികളുടെ എണ്ണം
ഒരാൾക്ക് രണ്ട് കുപ്പി മദ്യം കയറ്റാനാണ് വിമാനക്കമ്പനികൾ യാത്രക്കാരെ അനുവദിക്കുകയുള്ളൂ. നിയമന ലംഘനം കൂടുതലും നടക്കുന്നത് റോഡ് മാർഗം മടങ്ങുന്ന യാത്രക്കാരിലൂടെയാണ്. ഇക്കാരണത്താൽ കർണാടക, മഹാരാഷ്ട്ര അതിർത്തികളിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനകളും കർശനമാണ്. ചെക്ക് പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ കുപ്പിയും പോകും അതിനുപുറമെ പിഴയും അടയ്‌ക്കേണ്ടിവരും. നിയമ ലംഘനത്തിന് കൂട്ടുനിൽക്കുകയും കൈക്കൂലി വാങ്ങുകയും ചെയ്യുന്ന ഉദ്യോഗസ്ഥരും കുറവല്ല.
മദ്യം വിറ്റ് വരുമാനം
നിലവിൽ ടൂറിസ്റ്റുകൾക്ക് ഒരു കുപ്പി ഐഎംഎഫ്‌എല്ലും ഒരു കുപ്പി പ്രാദേശിക മദ്യവും കൊണ്ടുപോകാനാണ് അനുവാദമുള്ളത്. എന്നാൽ ഇനി മുതൽ രണ്ടിൽ കൂടുതൽ കുപ്പികൾ കൊണ്ടുപോകുന്നതിനുള്ള പെർമിറ്റ് നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗോവൻ മദ്യം പ്രോത്സാഹിപ്പിച്ച് വരുമാനം വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശമായ ഡാമന്‍ ആന്‍ ഡിയുവിലേയ്ക്കുമാത്രമാണ് ഗോവന്‍ മദ്യം കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
നിലവിലെ വരുമാനം
ഗോവ സർക്കാർ നിലവിൽ 500 കോടി രൂപ മദ്യ വിൽപ്പനയിലൂടെ ഓരോ വർഷവും ഉണ്ടാക്കുന്നുണ്ട്. മൊത്തക്കച്ചവട, ചില്ലറ മദ്യവിൽപ്പന ശാലകൾ, തീരപ്രദേശത്തെ ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ മദ്യ വിൽപ്പനയ്ക്ക് ഈടാക്കുന്ന വിവിധ എക്സൈസ് ഫീസുകളിലൂടെയാണ് ഈ തുക നേടുന്നത്. ഗോവയിൽ പ്രതിവർഷം 80 ലക്ഷം സഞ്ചാരികളാണ് എത്തുന്നത്.
malayalam.goodreturns.in
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications