ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് രാവിലെ ഇന്ത്യന്‍ രൂപ ശക്തമായ മുന്നേറ്റം നടത്തി. ഇന്ന് 55 പൈസയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ന്നത് (0.77 ശതമാനം). എന്നാല്‍, ബുധനാഴ്ച വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളിലേക്ക് കടന്നതോടെ വീണ്ടും രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഡോളറിനെതിരെ 71.32 എന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം.
രൂപയുടെ കുത്തനെയുള്ള ഇടിവ് ഓഫ്‌ഷോർ നിക്ഷേപകരുടെ ലാഭത്തിന്റെ ഭൂരിഭാഗവും ഇല്ലാതാക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഇന്ത്യൻ കോർപ്പറേറ്റ്, ഗവൺമെന്റ് ബോണ്ടുകളുടെ വിദേശ ഓഹരികൾ വിറ്റഴിക്കുന്നത് കറൻസിയെ കൂടുതൽ ദുർബലപ്പെടുത്തിയേക്കാമെന്നും ഇവർ അഭിപ്രായപ്പെടുന്നു.
ഈ മാസം 3 ശതമാനത്തിലധികം ഇടിവാണ് രൂപ രേഖപ്പെടുത്തിയിരിക്കുന്നത്, ഇത് നാല് വർഷത്തിനിടയിലെ ഏറ്റവും മോശമായ രണ്ടാമത്തെ ഇടിവാണ്. യുഎസ്- ചൈന വ്യാപാര യുദ്ധവും ഹോങ്കോങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമാണ് ഇന്ത്യന്‍ രൂപയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങള്‍ക്ക് ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കുമെന്ന പ്രഖ്യാപനം നീളുന്നതും പ്രതിസന്ധിക്ക് കാരണമായതായി വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
രൂപയുടെ കുത്തനെ ഇടിവ് ഓഫ്‌ഷോർ നിക്ഷേപകരുടെ ലാഭത്തിന്റെ ഭൂരിഭാഗവും ഇല്ലാതാക്കുമെന്നതിനാൽ സാധാരണഗതിയിൽ രാജ്യത്തേക്ക് ഹ്രസ്വകാല കടം നിക്ഷേപത്തിനുള്ള കറൻസി റിസ്ക് ഒഴിവാക്കില്ലെന്ന് മുംബൈയിലെ ക്വാന്റ് ആർട്ട് മാർക്കറ്റ് സൊല്യൂഷനിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സമീർ ലോധ പറഞ്ഞു.
malayalam.goodreturns.in