ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളുടെയും താളം തെറ്റുന്നതായി റിപ്പോർട്ട്. മാന്ദ്യത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ തൊഴിൽ വെട്ടിക്കുറയ്ക്കലുകളും വരുമാന അനിശ്ചിതത്വവും പ്രകടമാണ്. ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി കൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് റിയൽ എസ്റ്റേറ്റ്. ഇതിനെ തുടർന്ന് മോദി സർക്കാരിന്റെ പ്രധാന പദ്ധതിയായ മിതമായ നിരക്കിൽ ഭവന നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിലും മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങളുണ്ടായേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
റിയൽ എസ്റ്റേറ്റ് മാന്ദ്യം
ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ 45 ലക്ഷം രൂപ വരെ വില വരുന്ന 4.12 ലക്ഷം അപ്പാർട്ടുമെന്റുകൾ വിറ്റുപോകാതെ കെട്ടിക്കിടക്കുന്നതായി ചില കണക്കുകൾ വ്യക്തമാക്കുന്നു. ഓട്ടോമൊബൈൽ വ്യവസായവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന നഗരങ്ങളിലാണ് റിയൽ എസ്റ്റേറ്റ് മേഖലയിലും ഇടിവ് രേഖപ്പെടുത്തുന്നത്. വിൽപ്പനയിൽ ഇടിവ് ഉണ്ടായതോടെ കാർ നിർമ്മാതാക്കളിൽ പലരും പല പ്ലാന്റുകളും അടച്ചുപൂട്ടുകയും താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയുമാണ്.
ബിഎസ്‌ഇ റിയൽറ്റി സൂചിക
ദ്രവ്യത പ്രതിസന്ധിയും ആവശ്യക്കാരുടെ കുറവും കാരണം റിയൽ എസ്റ്റേറ്റ് മേഖല ഇതിനകം തന്നെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബിഎസ്‌ഇ റിയൽറ്റി സൂചിക കഴിഞ്ഞ ഒരു വർഷത്തിൽ 4 ശതമാനവും കഴിഞ്ഞ 10 വർഷത്തിനിടയിൽ 55 ശതമാനവുമാണ് കുറഞ്ഞിരിക്കുന്നത്.
ബാംഗ്ലൂരിൽ ഇനി ഫ്ലാറ്റ് നോക്കേണ്ട; അടുത്ത അഞ്ച് വർഷത്തേയ്ക്ക് കെട്ടിട നിർമ്മാണങ്ങൾക്ക് നിരോധനം
ആളുകളുടെ മനോഭാവം
വാങ്ങുന്നവർക്കും ഡെവലപ്പർമാർക്കും ഭവന വിൽപ്പന ആകർഷകമാക്കുന്നതിന് സർക്കാർ ഇതിനകം തന്നെ നിരവധി നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയിലെ തൊഴിൽ വളർച്ചയുടെ അഭാവവും തൊഴിൽ സുരക്ഷയുടെ അഭാവവും വീട് വാങ്ങുന്നവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നു. വരുമാന അനിശ്ചിതത്വം ഉണ്ടാകുമ്പോൾ ആളുകൾ പണം സുരക്ഷിതമായി നിക്ഷേപിക്കാനാണ് ശ്രമിക്കുക. അതുകൊണ്ട് തന്നെ ഭവനവായ്പ പോലുള്ള ദീർഘകാല സാമ്പത്തിക പ്രതിബദ്ധത ഏറ്റെടുക്കാൻ ആളുകൾ തയ്യാറാല്ല.
വീട് വാടകയ്ക്ക് എടുക്കുന്നവർ സൂക്ഷിക്കുക; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും ഉറപ്പ്
വാഹന മേഖലുമായുള്ള ബന്ധം
ഇന്ത്യയിലെ വാഹന നിർമ്മാതാക്കളുടെ പ്രധാന കേന്ദ്രമാണ് പൂനൈ. ബജാജ് ഓട്ടോ, ഫോക്‌സ്‌വാഗൺ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങി 750ഓളം ചെറുതും വലുതുമായ ഓട്ടോ, അനുബന്ധ കമ്പനികളുള്ള പൂനെയിൽ 98,378 ഭവന യൂണിറ്റുകളാണ് വിറ്റു പോകാതെ കിടക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ മുൻനിര ഓട്ടോ എക്‌സ്‌പോർട്ട് ഹബ്ബ് ആയ ചെന്നൈയിൽ 18,709 യൂണിറ്റുകൾ വിറ്റു പോകാതെ കിടക്കുന്നു.
വീടും സ്ഥലവും വാങ്ങൽ വേഗമാകട്ടെ; അടുത്ത ഒരു വർഷത്തിനുള്ളിൽ വില ഉയരുമെന്ന് റിപ്പോർട്ട്
എല്ലാവർക്കും ഭവനം
2022 ഓടെ എല്ലാവർക്കും ഭവനം എന്നത് മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. എന്നാൽ മിതമായ നിരക്കിൽ ഭവന നിർമ്മാണത്തിനുള്ള സമയപരിധി പാലിക്കുന്നതിന് സർക്കാർ ആദ്യം സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. താങ്ങാനാവുന്ന ഭവന നിർമ്മാണ യൂണിറ്റുകൾ സൃഷ്ടിക്കുക മാത്രമല്ല, അത് വാങ്ങാൻ ആളുകൾക്കും കഴിയണം.
malayalam.goodreturns.in