റിസർവ് ബാങ്ക് പിഴ ചുമത്തിയതിനെ തുടർന്ന് ലക്ഷ്മി വിലാസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ഓഹരി വില ഇടിഞ്ഞു. ആസ്തി വർഗ്ഗീകരണ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ബാങ്കുകളിലെ ചില തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്നുമാണ് ഇരു ബാങ്കുകൾക്കും റിസർവ് ബാങ്ക് പിഴ ചുമത്തിയത്. ആർബിഐ പിഴ ചുമത്തിയതിനെ തുടർന്ന് ലക്ഷ്മി വിലാസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയുടെ ഓഹരികൾ ഇന്ന് അഞ്ച് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി വില 4.96 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ട് ലെവലിൽ എത്തി. ബിഎസ്‌ഇയിൽ ഒരു വർഷത്തെ താഴ്ന്ന നിരക്കായ 22.05 രൂപയിലാണ് എത്തിയിരിക്കുന്നത്. സിൻഡിക്കേറ്റ് ബാങ്കിന്റെ ഓഹരികളും 2.24 ശതമാനം ഇടിഞ്ഞ് 24 രൂപയിലെത്തി. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.
പനീര്‍ ആവശ്യപ്പെട്ട വക്കീലിന് കിട്ടിയത് ചിക്കന്‍, സോമാട്ടോയ്ക്ക് 55,000 രൂപ പിഴ
ആസ്തി വർഗ്ഗീകരണം, തട്ടിപ്പ് കണ്ടെത്തൽ തുടങ്ങി ആർബിഐയുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ലക്ഷ്മി വിലാസ് ബാങ്കിന് ഒരു കോടി രൂപയും സിൻഡിക്കേറ്റ് ബാങ്കിന് 75 ലക്ഷം രൂപയുമാണ് റിസർവ് ബാങ്ക് പിഴ ചുമത്തിയിരിക്കുന്നത്. റിസർവ് ബാങ്ക് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് പിഴ സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
നോ യുവർ കസ്റ്റമർ (കെവൈസി) മാനദണ്ഡങ്ങൾ പാലിക്കാത്തതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് റിസർവ് ബാങ്ക് ജൂൺ 18 ന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു. കള്ളപ്പണ ഇടപാട് നിയമങ്ങള്‍ പാലിക്കാത്തതും, ഇത്തരം ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും കൂടി കണക്കിലെടുത്താണ് പിഴ ചുമത്തിയത്. ബാങ്കിൽ നടക്കുന്ന തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാതിരുന്നതിനും റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിന് നോട്ടീസ് നൽകിയിരുന്നു.
നോ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്താൽ ഇനി പിഴ 23,250 രൂപ, പുതിയ നിയമങ്ങൾ ഇതാ..
malayalam.goodreturns.in