ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമാകുന്ന പണം ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുത്: കേരള ഹൈക്കോടതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കളുടെ ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് വ്യാജ ഓൺലൈൻ ഇടപാടുകൾ വഴി പിൻവലിച്ച പണം ബാങ്കുകൾക്ക് തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഉപഭോക്താവ് തട്ടിപ്പിന് ഉത്തരവാദിയല്ലെന്ന് വ്യക്തമായി തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈ തുക ഈടാക്കരുതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സിവിൽ കോടതിയെ സമീപിക്കാം

സിവിൽ കോടതിയെ സമീപിക്കാം

തട്ടിപ്പുകൾ ആരോപിക്കപ്പെട്ട കേസുകളിൽ, ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്ന് പണം തിരിച്ചെടുക്കാൻ ബാങ്കുകൾ സിവിൽ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഒരു ഇടപാട് ‘തർക്ക ഇടപാട്' ആണെന്ന് കാണുമ്പോൾ ബാങ്കിന് ഇനി ഒരിയ്ക്കലും ഉപഭോക്താവിൽ നിന്ന് തുക ക്ലെയിം ചെയ്യാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കിനുള്ള പ്രതിവിധി സിവിൽ കോടതിയെ സമീപിക്കുകയും ഇത്തരം ഇടപാടുകൾക്ക് ഉത്തരവാദികളായ വ്യക്തികളിൽ നിന്ന് തുക വീണ്ടെടുക്കുകയും മാത്രമാണ്.

അശ്രദ്ധ മൂലമാണെങ്കിൽ

അശ്രദ്ധ മൂലമാണെങ്കിൽ

നഷ്ടം ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണെങ്കിൽ, മുഴുവൻ നഷ്ടവും ഉപഭോക്താവ് തന്നെ വഹിക്കേണ്ടി വരും. ഇത്തരം അശ്രദ്ധയ്ക്ക് ഉപഭോക്താവ് എത്രത്തോളം ഉത്തരവാദിയാണെന്ന് സിവിൽ സ്യൂട്ട് വഴി അന്വേഷിക്കുകയും വിധിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

പ്രവാസികൾ സൂക്ഷിക്കുക: ഈ ബാങ്കിൽ ഇടപാട് നടത്തിയാൽ കാശ് പോകും ഉറപ്പ്, അധികൃതരുടെ മുന്നറിയിപ്പ്പ്രവാസികൾ സൂക്ഷിക്കുക: ഈ ബാങ്കിൽ ഇടപാട് നടത്തിയാൽ കാശ് പോകും ഉറപ്പ്, അധികൃതരുടെ മുന്നറിയിപ്പ്

പരാതിക്കാർ

പരാതിക്കാർ

ഓൺലൈൻ ഇടപാടുകളിലൂടെ കൊച്ചിയിൽ നിന്നുള്ള രണ്ട് ബിസിനസുകാർക്ക് അവരുടെ ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽ നിന്ന് 16.25 ലക്ഷം രൂപയും 23 ലക്ഷം രൂപയും നഷ്ടപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ച് ബിസിനസുകാരുടെ മൊബൈൽ ഫോണുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് നേടിയ ശേഷം തട്ടിപ്പുകാർ ഓൺലൈൻ മോഷണം നടത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും രക്ഷയില്ല; തട്ടിയെടുത്തത് 23 ലക്ഷം, തട്ടിപ്പ് നടത്തിയത് ഇങ്ങനെമുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും രക്ഷയില്ല; തട്ടിയെടുത്തത് 23 ലക്ഷം, തട്ടിപ്പ് നടത്തിയത് ഇങ്ങനെ

ഉത്തരവാദിത്തം ബാങ്കിന്

ഉത്തരവാദിത്തം ബാങ്കിന്

തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിക്കുന്ന ബാങ്കിന്റെ നടപടിയ്ക്കെതിരെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. ബാങ്ക് അക്കൗണ്ടുകളിലെ തട്ടിപ്പ് ഇടപാടുകളുടെ ബാധ്യത തങ്ങൾക്കല്ലെന്നും തട്ടിപ്പിനിരയായവർ വ്യക്തമാക്കി. ഓൺലൈൻ ബാങ്കിംഗ് ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും. തട്ടിപ്പ് അപകടസാധ്യത തിരിച്ചറിയാനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കാനും ബാങ്കിന് കഴിയണമെന്നും കോടതി പറഞ്ഞു.

രണ്ട് തവണ എടിഎമ്മിൽ നിന്ന് കാശെടുക്കണമെങ്കിൽ കുറഞ്ഞത് 6 മണിക്കൂർ കാത്തിരിക്കണംരണ്ട് തവണ എടിഎമ്മിൽ നിന്ന് കാശെടുക്കണമെങ്കിൽ കുറഞ്ഞത് 6 മണിക്കൂർ കാത്തിരിക്കണം

malayalam.goodreturns.in

English summary

ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമാകുന്ന പണം ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുത്: കേരള ഹൈക്കോടതി

The Kerala High Court has held that banks cannot recover money withdrawn from consumers' cash credit and overdraft accounts through fake online transactions. Read in malayalam.
Story first published: Thursday, October 17, 2019, 18:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X