ഉപഭോക്താക്കളുടെ ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകൾ എന്നിവയിൽ നിന്ന് വ്യാജ ഓൺലൈൻ ഇടപാടുകൾ വഴി പിൻവലിച്ച പണം ബാങ്കുകൾക്ക് തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഉപഭോക്താവ് തട്ടിപ്പിന് ഉത്തരവാദിയല്ലെന്ന് വ്യക്തമായി തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ബാങ്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈ തുക ഈടാക്കരുതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
സിവിൽ കോടതിയെ സമീപിക്കാം
തട്ടിപ്പുകൾ ആരോപിക്കപ്പെട്ട കേസുകളിൽ, ഉത്തരവാദിത്തപ്പെട്ട വ്യക്തികളിൽ നിന്ന് പണം തിരിച്ചെടുക്കാൻ ബാങ്കുകൾ സിവിൽ കോടതിയെ സമീപിക്കേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഒരു ഇടപാട് ‘തർക്ക ഇടപാട്' ആണെന്ന് കാണുമ്പോൾ ബാങ്കിന് ഇനി ഒരിയ്ക്കലും ഉപഭോക്താവിൽ നിന്ന് തുക ക്ലെയിം ചെയ്യാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യങ്ങളിൽ ബാങ്കിനുള്ള പ്രതിവിധി സിവിൽ കോടതിയെ സമീപിക്കുകയും ഇത്തരം ഇടപാടുകൾക്ക് ഉത്തരവാദികളായ വ്യക്തികളിൽ നിന്ന് തുക വീണ്ടെടുക്കുകയും മാത്രമാണ്.
അശ്രദ്ധ മൂലമാണെങ്കിൽ
നഷ്ടം ഉപഭോക്താവിന്റെ അശ്രദ്ധ മൂലമാണെങ്കിൽ, മുഴുവൻ നഷ്ടവും ഉപഭോക്താവ് തന്നെ വഹിക്കേണ്ടി വരും. ഇത്തരം അശ്രദ്ധയ്ക്ക് ഉപഭോക്താവ് എത്രത്തോളം ഉത്തരവാദിയാണെന്ന് സിവിൽ സ്യൂട്ട് വഴി അന്വേഷിക്കുകയും വിധിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
പരാതിക്കാർ
ഓൺലൈൻ ഇടപാടുകളിലൂടെ കൊച്ചിയിൽ നിന്നുള്ള രണ്ട് ബിസിനസുകാർക്ക് അവരുടെ ക്യാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകളിൽ നിന്ന് 16.25 ലക്ഷം രൂപയും 23 ലക്ഷം രൂപയും നഷ്ടപ്പെട്ട ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ച് ബിസിനസുകാരുടെ മൊബൈൽ ഫോണുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് നേടിയ ശേഷം തട്ടിപ്പുകാർ ഓൺലൈൻ മോഷണം നടത്തുകയായിരുന്നു.
ഉത്തരവാദിത്തം ബാങ്കിന്
തങ്ങളുടെ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിക്കുന്ന ബാങ്കിന്റെ നടപടിയ്ക്കെതിരെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. ബാങ്ക് അക്കൗണ്ടുകളിലെ തട്ടിപ്പ് ഇടപാടുകളുടെ ബാധ്യത തങ്ങൾക്കല്ലെന്നും തട്ടിപ്പിനിരയായവർ വ്യക്തമാക്കി. ഓൺലൈൻ ബാങ്കിംഗ് ഇടപാടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്നും. തട്ടിപ്പ് അപകടസാധ്യത തിരിച്ചറിയാനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ആവിഷ്കരിക്കാനും ബാങ്കിന് കഴിയണമെന്നും കോടതി പറഞ്ഞു.
malayalam.goodreturns.in
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications