ഇന്ത്യൻ ബജറ്റ് എയർലൈനായ സ്പൈസ്ജെറ്റ് വിദേശസർവ്വീസുകൾ നടത്താൻ മാത്രമായി യുഎഇ ആസ്ഥാനമായി പ്രത്യേക എയർലൈൻ ആരംഭിക്കുന്നു. ഇതിനായുള്ള വിദേശ ഹബ് ആരംഭിക്കുക റാസൽ ഖൈമയിലായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഴ്ച്ചയിൽ അഞ്ച് സർവ്വീസുകളാണ് ഇത്തരത്തിൽ ഉണ്ടായിരിക്കുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
ജെറ്റിന് റാസൽഖൈമയിൽ ഹബ് തുടങ്ങുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും അനുവദിച്ചു നൽകുമെന്ന് റാസൽഖൈമ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് ഓഫീസ് വ്യക്തമാക്കി. സർവ്വീസസുകൾക്കായി ഇത്തരത്തിൽ ബോയിംങ് 737 ആണ് ഉപയോഗിക്കുക, കൂടാതെ താരതമ്യേന നിരക്ക് കൂടുതലുള്ളതും എന്നാൽ മികച്ച സൗകര്യങ്ങൾ ഉള്ളതുമായ സ്പൈക്സ് മാക്സെന്ന ജെറ്റ് കൂടി യാത്രക്കായി പരിഗണിക്കുന്നുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.
മുഹൂർത്ത വ്യാപാരത്തിന് നിക്ഷേപം നടത്തേണ്ടത് എവിടെ? ഏറ്റവും കൂടുതൽ ലാഭം ഈ ഓഹരികൾ
ഏകദേശം 3400 ഇന്ത്യൻ കമ്പനികളുള്ള റാസൽഖൈമയിൽ വികസനത്തിന് ഏറെ സാധ്യതകളുണ്ടെന്നാണ് സേപൈസ് ജെറ്റ് സിഇഒയും എംഡിയുമായ അജയ്സിംങ് പറയുന്നത്, കൂടാതെ ഇത്തപമൊരു നടപടിയിലൂടെ യൂറോപ്പിൽ നിന്നും ഇന്ത്യയിൽ നിന്നും ഏറെ വിനോദസഞ്ചാരികളെ എത്തിക്കാൻ കഴിയുമെന്നും വ്യക്തമാക്കി. യുഎഇയുടെ വടക്കേ അറ്റത്തുള്ള എമിറേറ്റാണ് റാസൽ ഖൈമ. കൂടാതെ നിലവിൽ യൂറോപ്പിൽ നിന്ന് സർവ്വീസ് നടത്തുന്ന ആറാമത്തെ എയർലൈൻസെന്ന ഖ്യാതിയും ഇനി സേപൈസേ ജെറ്റിന് സ്വന്തം. .