അന്തരിച്ച കേന്ദ്രമന്ത്രി മനോഹർ പരീക്കർ ജനിച്ച ഗ്രാമമാണ് ഗോവയിലെ പര. തെങ്ങുകളാലും ഈന്തപ്പനകളാലും മനോഹരമാണ് ഇവിടുത്തെ ഭൂപ്രകൃതി. എന്നാൽ പരയിലെത്തുന്നവർക്ക് ഈ ഗ്രാമത്തിന്റെ ഫോട്ടോകൾ എടുക്കണമെങ്കിൽ ഇനി നികുതി നൽകേണ്ടി വരും. അതായത് വടക്കൻ ഗോവയിലെ പര ഗ്രാമത്തിന്റെ ഫോട്ടോ ക്ലിക്കുചെയ്യുന്നതിനും വീഡിയോ ഷൂട്ട് ചെയ്യുന്നതിനും വിനോദസഞ്ചാരികളും നാട്ടുകാർക്കും ഉൾപ്പെടെ "സ്വച്ഛതാ ടാക്സ്" അഥവാ "ഫോട്ടോഗ്രാഫി ടാക്സ്" നൽകേണ്ടിവരും.
നികുതി ചുമത്തുന്നതിന് എതിരെ പ്രദേശവാസികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം നികുതി ഇവിടേയ്ക്ക് എത്തുന്ന സന്ദർശകരെ കുറയ്ക്കുമെന്നാണ് പ്രദേശവാസികളും അഭിപ്രായം. പരയിൽ എത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികൾക്ക് ഫോട്ടോഗ്രഫി നികുതി ചുമത്തുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇക്കാര്യം ചർച്ചാവിഷയമായി മാറിയത്. പ്രദേശവാസിയായ പോൾ ഫെർണാണ്ടസാണ് ഈ വീഡിയോ റെക്കോർഡുചെയ്‌തത്.
ആദായ നികുതി വകുപ്പിന്റെ അറിയിപ്പ്: നിങ്ങളുടെ ഇ-മെയിൽ, ഇ-ഫയലിംഗ് അക്കൗണ്ടുകൾ ഉടൻ പരിശോധിക്കുക
തന്റെ ബന്ധുവിൽ നിന്ന് പഞ്ചായത്ത് 500 രൂപ ഈടാക്കിയപ്പോഴാണ് പുതിയ നികുതിയെക്കുറിച്ച് അറിഞ്ഞതെന്നും ഒരു ഫോട്ടോയ്ക്ക് 500 രൂപ ഈടാക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഫെർണാണ്ടസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. രാജ്യത്ത് ഒരിടത്തും ഫോട്ടോഗ്രാഫിയ്ക്ക് ചാർജ് ഈടാക്കുന്നില്ലെന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ ചിത്രീകരണത്തിന് പണം ഈടാക്കാൻ പഞ്ചായത്തിന് എല്ലാ അവകാശവുമുണ്ടെങ്കിലും വ്യക്തികളിൽ നിന്ന് പണം ഈടാക്കുന്നത് ശരിയല്ലെന്ന് പരയുടെ മുൻ സർപഞ്ച് ബെനഡിക്റ്റ് ഡിസൂസ വ്യക്തമാക്കി. സ്വച്ഛത നികുതി എന്ന മറവിൽ പഞ്ചായത്ത് വിനോദസഞ്ചാരികളെ ഉപദ്രവിക്കുകയാണെന്നും ഗ്രാമം സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണത്തെ ഇത് ബാധിക്കുമെന്നും ഡിസൂസ പറഞ്ഞു.
സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; നിങ്ങൾ നൽകേണ്ട നികുതി ഇങ്ങനെ
malayalam.goodreturns.in