എയർടെൽ വീണ്ടും നിരക്ക് കൂട്ടി, ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് പ്ലാൻ നിരക്കും വർദ്ധിപ്പിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് ഞായറാഴ്ച മുതൽ ഭാരതി എയർടെൽ 45 രൂപയായി ഉയർത്തി. കഴിഞ്ഞ ഒരു വർഷമായി 35 രൂപയായിരുന്നു താരിഫ്. പുതിയ നിരക്ക് പ്രഖ്യാപിച്ചതോടെ ഓരോ എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കളും നെറ്റ്‌വർക്കിൽ തുടരാൻ എല്ലാ മാസവും കുറഞ്ഞത് 10 രൂപ കൂടി അധികമായി നൽകേണ്ടിവരും. സേവനങ്ങൾ ലഭിക്കുന്നതിന് ഓരോ 28 ദിവസത്തിലും 45 രൂപയോ അതിൽ കൂടുതലോ ഉള്ള വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് എയർടെൽ അറിയിച്ചു.

ഗ്രേസ് കാലയളവ്

ഗ്രേസ് കാലയളവ്

താരിഫ് സാധുത കാലയളവിന്റെ അവസാനത്തിൽ 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യാത്ത സാഹചര്യത്തിൽ, 15 ദിവസത്തെ ഗ്രേസ് കാലയളവിൽ സ്വന്തം വിവേചനാധികാരത്തിൽ പദ്ധതി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച രീതിയിൽ നൽകാനുള്ള അവകാശം എയർടെല്ലിനുണ്ട്. 45 രൂപയോ അതിൽ കൂടുതലോ ഉള്ള ഒരു വൗച്ചർ റീചാർജ് ചെയ്യാത്ത സാഹചര്യത്തിൽ, ഗ്രേസ് പിരീഡിന് ശേഷം എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകചെയ്യും.

23 രൂപയുടെ റീചാർജ്

23 രൂപയുടെ റീചാർജ്

45 രൂപയുടെ പ്ലാൻ അവസാനിക്കുന്നതിന് മുമ്പ്, ഉപയോക്താക്കൾക്ക് 23 രൂപയുടെ റീചാർജ് ചെയ്യുന്നതിലൂടെ 28 ദിവസത്തെ അധിക സാധുത ലഭിക്കും. അതിൽ ഇൻകമിംഗ് കോളുകളും സന്ദേശങ്ങളും മാത്രമായിരിക്കും ഉൾപ്പെടുക. കഴിഞ്ഞ മാസം ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും 40 ശതമാനം വരെ താരിഫ് ഉയർത്തിയിരുന്നു.

എയർടെല്ലിന്റെ ഏറ്റവും പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ; സൂപ്പർ ഓഫറുകൾ ഇതാഎയർടെല്ലിന്റെ ഏറ്റവും പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ; സൂപ്പർ ഓഫറുകൾ ഇതാ

ടെലികോം റെഗുലേറ്റർ

ടെലികോം റെഗുലേറ്റർ

താരിഫ് നിശ്ചയിക്കുന്നതിൽ റെഗുലേറ്ററി ഇടപെടൽ ആവശ്യമാണോ എന്നും മൊബൈൽ സേവനങ്ങൾക്ക് ഒരു അടിസ്ഥാന നിരക്ക് ആവശ്യമാണോ എന്നും നിർണ്ണയിക്കാൻ റെഗുലേറ്റർ ഈ മാസം ആദ്യം ഒരു കൺസൾട്ടേഷൻ പ്രക്രിയ ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി താരിഫ് വർദ്ധനവ് ആവശ്യപ്പെടുന്ന ഓപ്പറേറ്റർമാർക്ക് ഈ തീരുമാനം സ്വാഗതാർഹമാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡുമായുള്ള താരിഫ് യുദ്ധമാണ് ടെലികോം നിരക്കുകൾ ഏറ്റവും താഴ്ന്ന നിലയിലെത്തിച്ചത്.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം

2018 നവംബറിലാണ് ഭാരതി എയർടെൽ മിനിമം താരിഫ് 35 രൂപയായി നിശ്ചയിച്ചത്. ഇതിലൂടെ നിഷ്‌ക്രിയ ഉപഭോക്താക്കളുടെ എണ്ണം കുറയ്ക്കാനും പൊതുവായ വിൽപ്പനയിലും ഭരണപരമായ ചെലവുകളിലും നിയന്ത്രണം ഏർപ്പെടുത്താനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനിക്ക് കഴിയുമെന്നും പ്രഖ്യാപിച്ചിരുന്നു.

ജിയോ എയർടെൽ യുദ്ധം; ഇനി പണി കിട്ടുന്നത് ഉപഭോക്താക്കൾക്ക്ജിയോ എയർടെൽ യുദ്ധം; ഇനി പണി കിട്ടുന്നത് ഉപഭോക്താക്കൾക്ക്

താരിഫ് യുദ്ധം

താരിഫ് യുദ്ധം

ടെലികോം കമ്പനികളും ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റും തമ്മിലുള്ള 14 വർഷത്തെ പോരാട്ടത്തിന് ശേഷം അനുകൂലമായ കോടതി വിധി വന്നതിന് രണ്ട് മാസത്തിന് ശേഷമാണ് ചാർജ് ഇനിയും വർദ്ധിപ്പിക്കാനുള്ള നീക്കം. തൽഫലമായി, ഭാരതി എയർടെൽ 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ത്രൈമാസ നഷ്ടം രേഖപ്പെടുത്തി. റിലയൻസ് ജിയോയുമായുള്ള താരിഫ് യുദ്ധമാണ് ടെലികോം വിപണിയിൽ വൻ മാറ്റം വരുത്തിയത്.

നഷ്ടങ്ങൾ ഇങ്ങനെ

നഷ്ടങ്ങൾ ഇങ്ങനെ

ന്യൂഡൽഹി ആസ്ഥാനമായുള്ള ഭാരതി എയർടെൽ സെപ്റ്റംബർ പാദത്തിൽ 23,045 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഒരു വർഷം മുമ്പ് 118 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണ് ഇത്. സെപ്റ്റംബർ പാദത്തിലെ വോഡഫോൺ ഐഡിയയുടെ നഷ്ടം കഴിഞ്ഞ വർഷത്തെ 4,874 കോടിയിൽ നിന്ന് 50,922 കോടി രൂപയായി ഉയർന്നു.

എയർടെൽ റീച്ചാർജിനൊപ്പം ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപയുടെ നേട്ടം; ചെയ്യേണ്ടത് എന്ത്?എയർടെൽ റീച്ചാർജിനൊപ്പം ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപയുടെ നേട്ടം; ചെയ്യേണ്ടത് എന്ത്?

Read more about: airtel എയർടെൽ
English summary

എയർടെൽ വീണ്ടും നിരക്ക് കൂട്ടി, ഏറ്റവും കുറഞ്ഞ പ്രതിമാസ റീചാർജ് പ്ലാൻ നിരക്കും വർദ്ധിപ്പിച്ചു

Bharti Airtel has hiked the minimum monthly recharge for prepaid users to Rs 45 from Sunday. Read in malayalam.
Story first published: Monday, December 30, 2019, 9:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X