ദില്ലി: ടെലികോം സേവന മേഖലയിലെ എതിരാളികളാണ് റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും. ജിയോയുടെ വരവോടെ വലിയ തിരിച്ചടി നേരിട്ട കമ്പനിയാണ് എയര്‍ടെല്‍ എന്നത് ഒരു വസ്തുതയും ആണ്.
ആർടിജിഎസ്, എൻഇഎഫ്ടി വഴി പണം കൈമാറാൻ ബാങ്ക് ഇതര സ്ഥാപനങ്ങൾക്കും ആർബിഐ അനുമതി
ഫ്ലിപ്കാർട്ടും ഐപിഒയ്ക്ക് പദ്ധതിയിടുന്നു; ലക്ഷ്യം 35 ബില്ല്യൺ ഡോളർ
അങ്ങനെയുള്ള എയര്‍ടെല്ലും ജിയോയും തമ്മില്‍ നടന്ന ഒരു ഇടപാടിനെ കുറിച്ചാണ് വാര്‍ത്ത. എയര്‍ടെലിന്റെ സ്‌പെക്ട്രം മുകേഷ് അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് ജിയോ സ്വന്തമാക്കി. വിശദാംശങ്ങള്‍..
എയര്‍ടെല്‍ സെപ്ക്ട്രം
എയര്‍ടെലിന്റെ 800 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സി ബാന്‍ഡിലെ സ്‌പെക്ട്രം ആണ് റിലയന്‍സ് ജിയോ വാങ്ങിയത്. ആന്ധ്ര പ്രദേശ്, ദില്ലി, മുംബൈ ടെലികോം മേഖലകളിലെ സ്‌പെക്ട്രം ആണ് ജിയോ ഇതുവഴി സ്വന്തമാക്കിയിരിക്കുന്നത്.
എന്താണ് നേട്ടം
ആന്ധ്ര പ്രദേശില്‍ 3.75 മെഗാഹെര്‍ട്‌സും ദില്ലിയില്‍ 1.25 മെഗാഹെര്‍ട്‌സും മുംബൈയില്‍ 2.50 മെഗാഹെര്‍ട്‌സും ആണ് ജിയോ വാങ്ങിയിരിക്കുന്നത്. ഇതോടെ റിലയന്‍സ് ജിയോക്ക് 800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ മുംബൈയില്‍ 2X15MHz സ്‌പെക്ട്രവും ദില്ലി, ആന്ധ്ര പ്രദേശ് മേഖലകളില്‍ 2X10MHz സെപ്ക്ട്രവും ലഭ്യമാകും.
1497 കോടി
മൊത്തം 1,497 കോടി രൂപയാണ് ഇടപാട് ആണ് നടന്നിരിക്കുന്നത്. ഇതില്‍ 1,037.6 കോടി രൂപയാണ് ഭാരതി എയര്‍ടെലിന് പണമായി ലഭിക്കുക. സ്‌പെക്ട്രത്തിന്റെ 459 കോടിയുടെ ഭാവി ബാധ്യതകള്‍ റിലയന്‍സ് ഏറ്റെടുക്കുകയും ചെയ്യും. ഇടപാടിലൂടെ തങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നാണ് ഇരുകൂട്ടരും പറയുന്നത്.
എയര്‍ടെലിന്റെ മെച്ചം
തങ്ങള്‍ ഉപയോഗിക്കാതെ വച്ചിരുന്ന സ്‌പെക്ട്രം ആണ് ഇപ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് വിറ്റത് എന്നാണ് എയര്‍ടെല്‍ വ്യക്തമാക്കുന്നത്. ഈ വില്‍പനയിലൂടെ ഉപയോഗിക്കാതെ വച്ചിരുന്ന സ്‌പെക്ട്രത്തില്‍ നിന്ന് വരുമാനം നേടാന്‍ സാധിച്ചു എന്ന് ഭാരതി എയര്‍ടെല്‍ ഇന്ത്യ- സൗത്ത് ഏഷ്യ സിഇഒയും മാനേജിങ് ഡയറക്ടറും ആയ ഗോപാല്‍ വിത്തല്‍ പറഞ്ഞു.
റിലയന്‍സിന്റെ നേട്ടം
കൂടുതല്‍ സ്‌പെക്ട്രം ലഭിച്ചതോടെ തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് റിലയന്‍സ് ജിയോ അവകാശപ്പെടുന്നത്. മൊബൈല്‍ വീഡിയോ നെറ്റ് വര്‍ക്ക് ആയി നിലകൊള്ളുന്നതും എല്‍ടിഇ സങ്കേതികവിദ്യ സപ്പോര്‍ട്ട് ചെയ്യുന്നതുമായ ഏക നെറ്റ് വര്‍ക് ആണ് റിലയന്‍സ് ജിയോയുടേത്.
സ്‌പെക്ട്രം ലേലം
കഴിഞ്ഞ മാസം നടന്ന സ്‌പെക്ട്രം ലേലത്തില്‍ ഏറ്റവും അധികം പണം ചെലവഴിച്ചത് റിലയന്‍സ് ജിയോ ആയിരുന്നു- 57,000 കോടി രൂപ. ജിയോക്ക് പിറകില്‍ ഭാരതി എയര്‍ടെല്‍ 18,700 കോടി ചെലവിട്ടു. വോഡഫോണ്‍ ഐഡിയ ചെലവിട്ടത് 1,993.4 കോടിയും ചെലവിട്ടിട്ടുണ്ട്.
വൈറ്റ് ഗുഡ്സുകള്‍ക്ക് പ്രോൽസാഹനം: 6,238 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം